ദുബൈ: കോവിഡിനെതിരെ കർമയുദ്ധം തുടരുന്ന യു.എ.ഇ, എമിറേറ്റുകളിലുടനീളം വാക്സിനേഷൻ വിതരണ കേന്ദ്രങ്ങളൊരുക്കി നടത്തുന്നത് പുതുവിപ്ലവം. ഇതുവരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 12,75,000 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. ഇതോടെ ആഗോളതലത്തിൽ കോവിഡ് വാക്സിൻ നൽകുന്നതിൽ യു.എ.ഇ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.
ഇസ്രായേലാണ് ഈ രംഗത്ത് യു.എ.ഇക്ക് മുന്നിലുള്ളത്. 100 പേരിൽ 11.8 ഡോസ് എന്ന നിരക്കിലാണ് യു.എ.ഇ മുന്നേറുന്നത്. ദിനംപ്രതി ശരാശരി അരലക്ഷത്തിലധികം പേരാണ് ഏഴ് എമിറേറ്റുകളിലായി സജ്ജീകരിച്ച 500ൽപരം കേന്ദ്രങ്ങളിലെത്തി കോവിഡ് വാക്സിൻ സ്വീകരിക്കുന്നത്. 100 പേരിൽ 11.8 ഡോസ് എന്ന കണക്കിൽ വാക്സിനെത്തിക്കാൻ യു.എ.ഇക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. പാദവർഷത്തിൽ മൊത്തം ജനസംഖ്യയുടെ പകുതി പേർക്കെങ്കിലും വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇയുടെ വാക്സിനേഷൻ യജ്ഞം മുന്നേറുന്നത്. വാക്സിനേഷന് ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് ദേശീയ പദ്ധതികൾ ആവിഷ്കരിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.