Imposter syndrome

ഞാനിത് അർഹിക്കുന്നുണ്ടോ? അംഗീകാരങ്ങളിൽ അസ്വസ്ഥത തോന്നുന്നുവെങ്കിൽ ശ്രദ്ധിക്കണം; നിങ്ങൾക്ക് ഇംപോസ്റ്റർ സിൻഡ്രോമാവാം

വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ പോലും നേട്ടങ്ങൾ യഥാർഥത്തിൽ അർഹിക്കുന്നില്ല എന്ന നിരന്തരമായ വികാരം. വ്യക്തികൾ അവരുടെ നേട്ടങ്ങളെ സംശയിക്കുകയും വഞ്ചനയായി കാണുകയും ചെയ്യുന്ന അവസ്ഥ... ടോം ഹാങ്ക്സ്, ബെല്ല ഹഡിഡ്, എമ്മ വാട്സൺ, ഷെഫാലി ഷാ... ഇവരൊക്കെ ഈ അവസ്ഥയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്താണ് ഇവരെ ബാധിച്ച ഇംപോസ്റ്റർ സിൻഡ്രോം?

എന്താണ് ഇംപോസ്റ്റർ സിൻഡ്രോം?

തന്റെ കഴിവുകളിൽ മതിപ്പില്ലാത്ത, അവ വ്യാജമാണെന്ന് വിശ്വസിക്കുന്ന, ജീവിതത്തിൽ എത്ര വിജയിയാണെന്ന് പറഞ്ഞാലും അത് ഉൾക്കൊള്ളാൻ കഴിയാത്ത, നേടിയതൊക്കെ അനർഹമാണെന്ന് തോന്നുന്ന അവസ്ഥയാണ് ഇംപോസ്റ്റർ സിൻഡ്രോം. നേടിയതൊക്കെ അപ്രതീക്ഷിത ഭാഗ്യമാണെന്നും അതൊക്കെ നഷ്ടമാവുമെന്നും തോന്നുന്ന ഒരുതരം സാമൂഹികവും മാനസികവുമായ അരക്ഷിതാവസ്ഥയാണിത്.

വളരെയധികം നേട്ടങ്ങൾ സ്വന്തമാക്കിയ സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങൾ സാധാരണ കാണാറുള്ളത്. എന്നാൽ, അത്യപൂർവമായി പുരുഷന്മാരിലും ഇത് കണ്ടെന്നുവരാം. വംശം, പാരമ്പര്യം, നിറം, ജോലി, പദവി, വരുമാനം തുടങ്ങിയ സാമൂഹിക ചുറ്റുപാടുകളും ഇംപോസ്റ്റർ സിൻഡ്രോമിന് പ്രേരണകളാവാറുണ്ട്.

ഒരു പരീക്ഷയിൽ നിങ്ങൾ എ പ്ലസ് നേടിയെന്നിരിക്കട്ടെ, അത് നല്ല രീതിയിൽ അല്ല കിട്ടിയതെന്ന് നിങ്ങൾ വിശ്വസിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇതാണ് ഇംപോസ്റ്റർ സിൻഡ്രോം. ഇത് കൈകാര്യം ചെയ്യുന്ന ആളുകൾ പലപ്പോഴും അവരുടെ വിജയത്തെ വെറും ഭാഗ്യമായി കാണുന്നു. വിജയങ്ങൾ സംഭവിച്ചാലും ഇവരുടെ അശുഭാപ്തി ചിന്ത വെല്ലുവിളിയായേക്കാം. ഏകദേശം 70 ശതമാനം ആളുകൾക്കും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ ഇംപോസ്റ്റർ സിൻഡ്രോം അനുഭവപ്പെടുമെന്നാണ് പഠനങ്ങൾ പറയുന്നത്. അക്കാദമിക്, കോർപറേറ്റ് ജോലിസ്ഥലങ്ങൾ അല്ലെങ്കിൽ ക്രിയേറ്റീവ് സ്പേസുകൾ എന്നിവിടങ്ങളിൽ ഇത് വ്യാപകമാണ്.

 

 

സമൂഹ മാധ്യമങ്ങളുടെ സ്വാധീനം

നിസ്സാരവത്കരിക്കേണ്ട ഒന്നല്ലെങ്കിലും സമൂഹ മാധ്യമങ്ങൾ ഈ അവസ്ഥയെ എടുത്തു കാട്ടാൻ ശ്രമിക്കുന്നുണ്ട്. മറ്റുള്ളവരുടെ ജീവിതത്തിന്റെയും നേട്ടങ്ങളുടെയും സാധ്യതകളെ സമൂഹ മാധ്യമങ്ങൾ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നു. ഇത് ഇംപോസ്റ്റർ സിൻഡ്രോമിന്റെ പ്രഭാവം വർധിപ്പിക്കുന്നു. കൗമാരക്കാർ സോഷ്യൽ മീഡിയയിലെ ഫിൽട്ടർ ചെയ്ത യാഥാർഥ്യങ്ങളുമായി നിരന്തരം താരതമ്യം ചെയ്യുന്നു. ഇത് സ്വയം സംശയിക്കാൻ ഇടയാക്കുന്നു. സമൂഹ മാധ്യമങ്ങളുടെ കടന്നുകയറ്റം കുറക്കാനും മാർഗങ്ങളുണ്ട്.

  • പോസിറ്റിവിറ്റി പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകൾ പിന്തുടരുക.
  • സ്ക്രീൻ സമയം പരിമിതപ്പെടുത്തുക
  • വ്യക്തിഗത ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
  • നിങ്ങളുടെ നേട്ടങ്ങൾ സൂക്ഷിച്ചു വെക്കാനായി ഒരു നോട്ട് സൂക്ഷിക്കുക
  • സോഷ്യൽ മീഡിയ ഉപയോഗം കുറക്കുക
Tags:    
News Summary - if you feel uncomfortable with endorsements; You may have imposter syndrome

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.