ഇഫ്താറുമായി ആര്‍.എസ്.എസും; മുസ്ലിം നയതന്ത്രജ്ഞര്‍ക്ക് ക്ഷണം

ന്യൂഡല്‍ഹി: പാകിസ്താന്‍ അടക്കമുള്ള മുസ്ലിം രാജ്യങ്ങളുടെ അംബാസഡര്‍മാരെയും നയതന്ത്രജ്ഞരെയും പങ്കെടുപ്പിച്ച് ആര്‍.എസ്.എസ് ഇഫ്താര്‍ സംഘടിപ്പിക്കുന്നു. ആര്‍.എസ്.എസിന്‍െറ കീഴിലുള്ള മുസ്ലിം രാഷ്ട്രീയ മഞ്ച് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ജൂലൈ രണ്ടിന് ഡല്‍ഹിയില്‍ വന്‍ ഇഫ്താറൊരുക്കുന്നത്. ഐക്യത്തിന്‍െറയും ഐശ്വര്യത്തിന്‍െറയും ഇന്ത്യയെ ‘കലാപമുക്ത’മാക്കാനുമുള്ള സന്ദേശം പ്രചരിപ്പിക്കാനാണ് ഇഫ്താര്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു.

മഞ്ചിന്‍െറ നേതൃത്വത്തില്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇഫ്താറുകള്‍ സംഘടിപ്പിക്കാനും ആഹ്വാനം ചെയ്തതായി സംഘടനയുടെ രക്ഷാധികാരി ഇന്ദ്രേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എപ്പോഴും ആത്മീയമായ അനുഭൂതിയുണ്ടാകുന്നത് കിഴക്കില്‍നിന്നാണെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ടെന്നും അതിലൂടെ അദ്ദേഹം ഉദ്ദേശിച്ചത് ഇന്ത്യയാണെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. തുളസി സ്വര്‍ഗത്തിലെ ചെടിയാണെന്ന് ഖുര്‍ആനിലുണ്ടെന്നും അതിനാല്‍ എല്ലാ സമുദായാംഗങ്ങളും വീട്ടില്‍ തുളസി നട്ടുവളര്‍ത്തി അതിനെ പൂജിക്കണമെന്നും  ഇന്ദ്രേഷ് പ്രസ്താവനയില്‍ ആവശ്യപ്പെടുന്നുണ്ട്.കഴിഞ്ഞ വര്‍ഷവും ചെറിയ രൂപത്തില്‍ ആര്‍.എസ്.എസ് ഇഫ്താറുകള്‍ സംഘടിപ്പിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.