ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ദിവസ വേതനം രണ്ടുമുതൽ ഏഴു ശതമാനം വരെ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാറിന്റെ പുതിയ വിജഞാപനപ്രകാരം വിവിധ സംസ്ഥാനങ്ങളിലായി ഏഴു രൂപ മുതൽ 26 രൂപ വരെ വർധന ഉണ്ടാകും.
കേരളത്തിൽ 23 രൂപയുടെ വർധനയാണ് ഉണ്ടാവുക. നിലവിൽ കേരളത്തിൽ 346 രൂപയാണ് ദിവസ വേതനം. പുതുക്കിയ വേതനം പ്രകാരം ഏപ്രിൽ ഒന്നുമുതൽ 369 രൂപയായി ഉയരും. ഹരിയാനയിലാണ് ഏറ്റവും ഉയർന്ന വേതന വർധന, 26 രൂപ വർധിക്കും. ഇതോടെ നിലവിലെ പ്രതിദിന വേതനമായ 374 രൂപയിൽനിന്ന് ഏപ്രിൽ മുതൽ 400 രൂപയാകും.
ആദ്യമായാണ് ഒരു സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി വേതനം 400 രൂപയിൽ എത്തുന്നത്. ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, അസം, നാഗാലാൻഡ്, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കുറഞ്ഞ (ഏഴു രൂപ) വർധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.