പുതുച്ചേരി സർക്കാർ ഇറക്കിയ സർക്കുലർ ഗവർണർ റദ്ദാക്കി

കാരക്കൽ: അരവിന്ദ് കെജ്രിവാളും ഡൽഹി ലെഫ്റ്റൻറ് ഗവർണർ നജീബ് ജങും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ കഴിഞ്ഞ വർഷത്തെ വാർത്തകളിലിടം പിടിച്ച സംഭവമായിരുന്നു. ഇപ്പോൾ പുതിയ പ്രശ്നം ഉടെലടുത്തിരിക്കുന്നത് പുതുച്ചേരിയിലാണ്. പുതുച്ചേരി മുഖ്യമന്ത്രി നാരയണസ്വാമി ഇറക്കിയ സർക്കുലർ ലെഫറ്റൻറ് ഗവർണർ കിരൺ ബേദി റദ്ദാക്കിയതാണ് പുതിയ വാർത്ത.

ഒൗദ്യോഗിക ആവശ്യങ്ങൾക്ക് സർക്കാർ ഉദ്യോഗസ്ഥർ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ സർക്കുലർ. എന്നാൽ  കിരൺ ബേദി ഇടപ്പെട്ട് സർക്കുലർ റദ്ദാക്കുകയായിരുന്നു. സർക്കാറിെൻറ പ്രധാനപ്പെട്ട പദ്ധതികളെ കുറിച്ച് പ്രചാരണം നടത്തുന്നതിനായി സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കാമെന്ന് കിരൺ ബേദിയുടെ പുതിയ സർക്കുലറിൽ പറയുന്നു.

ജനുവരി അഞ്ചിന് തന്നെ സർക്കുലർ നിയമവിരുദ്ധമാണെന്ന നിലപാട് കിരൺ ബേദി എടുത്തിരുന്നു. പിന്നീട് കേന്ദ്രമന്ത്രി കിരൺ റിജ്ജുവുമായി  വിഷയം ചർച്ച ചെയ്തിരുന്നു. അതിന് ശേഷമാണ് സർക്കുലർ റദ്ദാക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നാണ് സൂചന.
ജീവനക്കാരുടെ സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തെ സംബന്ധിച്ച് നിലവിൽ കേന്ദ്രസർക്കാറിെൻറയും പുതുച്ചേരി സർക്കാരിെൻറയും നിയമങ്ങൾ നിലവിലുണ്ടെന്നും കേന്ദ്രസർക്കാറിെൻറ പല വകുപ്പുകളുടെ പദ്ധതികളുടെ പ്രചാരണങ്ങൾ നടത്തുന്നത് സാമൂഹിക മാധ്യമങ്ങൾ വഴിയാണെന്നും കിരൺ ബേദി പറഞ്ഞു. എന്നാൽ പുതിയ സംഭവവികാസങ്ങളെ കുറിച്ച് പ്രതികരിക്കാൻ  മുഖ്യമന്ത്രി നാരായണസ്വാമി തയാറായിട്ടില്ല.

 

Tags:    
News Summary - Kiran Bedi Declares Puducherry Govt's Circular on Social Media 'Null and Void'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.