കോട്ടയം: ഭയപ്പെടുത്തുംവിധം സംസ്ഥാനത്ത് ആത്മഹത്യ വർധിക്കുന്നെന്ന് സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ.
കഴിഞ്ഞവർഷം 10,779 പേരാണ് ആത്മഹത്യ ചെയ്തതെങ്കിൽ ഈ വർഷം മാർച്ച് 16 വരെയുള്ള രണ്ടരമാസത്തിനുള്ളിൽ ജീവിതം അവസാനിപ്പിച്ചവർ 1785 പേർ.
മാനസിക രോഗങ്ങള്‍ നേരത്തേ കണ്ടെത്തുന്നതും ചികിത്സിക്കുന്നതും ആത്മഹത്യ തടയുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.
വിഷാദരോഗത്തിനുള്ള മരുന്നുകളും മോഡിഫൈഡ് ഇ.സി.ടി, കീറ്റമിന്‍ ചികിത്സ തുടങ്ങിയവയും ആത്മഹത്യ പ്രവണതയുള്ളവരെ ചികിത്സിക്കാനുള്ള മാർഗങ്ങളാണ്.
മനഃശാസ്ത്ര ചികിത്സകളായ സപ്പോര്‍ട്ടിവ് സൈക്കോ തെറപ്പി, ഫാമിലി തെറപ്പി, കൊഗ്നിറ്റിവ് ബിഹേവിയര്‍ തെറപ്പി പോലെയുള്ള ചികിത്സകളും ഫലപ്രദമായി കണ്ടുവരുന്നു.
ആത്മഹത്യ ചെയ്യാനുള്ള വസ്തുക്കളുടെ ലഭ്യത കുറക്കുക, ആത്മഹത്യ പ്രതിരോധ പരിപാടികള്‍ സംഘടിപ്പിക്കുക, മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരില്‍ മനഃശാസ്ത്രപരമായ പ്രഥമ ശുശ്രൂഷ നല്‍കുക തുടങ്ങിയവ ഒരു പരിധിവരെ ആത്മഹത്യയിലേക്ക് നയിക്കുന്നത് തടയും. സാമൂഹിക അവബോധം കൂട്ടുക, ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത കുറക്കുന്നതിനുള്ള മാർഗങ്ങൾ അവലംബിക്കുക എന്നിവയും ഫലപ്രദമാണ്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.