കേരളത്തിൽ രാജ്യസഭ തെരഞ്ഞെടുപ്പ് മാർച്ച് 21ന്

ന്യൂഡൽഹി: കേരളത്തിൽ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് മാർച്ച് 21ന് തെരഞ്ഞെടുപ്പ്. മാർച്ച് മൂന്നിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 11ന് നാമനിർദേശപത്രിക സമർപ്പിക്കാം.

നാഗാലാന്‍ഡ്, പഞ്ചാബ്, അസം, ഹിമാചല്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ നിന്നായി 13 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. കോൺഗ്രസ്-5, ബി.ജെ.പി-2, ശിരോമണി അകാലിദൾ-2, സി.പി.എം-3, നാഗാ പീപ്പ്ൾസ് ഫ്രണ്ട്-1 എന്നിങ്ങനെയാണ് ഒഴിവ് വരുന്ന സീറ്റുകൾ. ഈ സീറ്റുകളുടെ കാലാവധി ഏപ്രിലിൽ പൂർത്തിയാകും.

കോൺഗ്രസിലെ എ.കെ ആന്‍റണി, സി.പി.എമ്മിലെ ടി.എൻ സീമ, കെ.എൻ ബാലഗോപാൽ എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. 2015ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ വയലാർ രവി, സി.പി.എമ്മിലെ കെ.കെ. രാഗേഷ്, മുസ് ലിം ലീഗിലെ പി.വി അബ്ദുൽ വഹാബ് എന്നിവർ വിജയിച്ചിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.