ഇരിട്ടി: ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഒളിവിൽ പോയ പ്രതിയെ ആറളം പൊലീസ് അറസ്റ്റുചെയ്തു. അടക്കാത്തോട് വാളുമുക്ക് കോളനിയിലെ കെ.എസ്. ബോബസിനെയാണ് (24) ആറളം സ്റ്റേഷൻ ഇൻസ്‌പെക്ടർ സുധീർ കല്ലനും സംഘവും പിടികൂടിയത്.
കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. തുടർന്ന് ആറളം ഫാം, മാനന്തവാടി, പുൽപള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അടക്കാത്തോട് വാളുമുക്ക് കോളനിയിൽ നിന്നാണ് പിടികൂടിയത്.
എ.എസ്.ഐ അബ്ദുൽ നാസർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സിബി, സിവിൽ പൊലീസ് ഓഫിസർ നിബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.