തൊടുപുഴ: അമ്മയെ കോടാലി കൊണ്ട് തലക്ക് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. മറയൂർ പട്ടിക്കാട് ചെമ്പകശ്ശേരിയിൽ വീട്ടിൽ വിനുവിനെയാണ് തൊടുപുഴ അഡീഷനൽ സെഷൻസ് ജഡ്ജ് നിക്സൻ പി. ജോസഫ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ നാലു മാസം കൂടി കഠിനതടവ് അനുഭവിക്കണം.
2012 ജൂൺ 24 നാണ് കേസിനാസ്പദമായ സംഭവം. വിനു അമ്മയുമായി വഴക്കിടുന്നത് പതിവായിരുന്നു. സംഭവദിവസം വാക്ക് തർക്കത്തിനൊടുവിൽ കരിമ്പു വെട്ടാൻ ഉപയോഗിക്കുന്ന മൂർച്ചയുള്ള കൈക്കോടാലി കൊണ്ട് വെട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതി മറയൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി കുറ്റം സമ്മതിച്ചു.
ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളുടെയും, ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ മൂന്നാർ പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന പി. മോഹനൻ, എ.ആർ. ഷാനിഹാൻ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.