കെ. സുധാകരൻ പറഞ്ഞത് പച്ചനുണ; 1971ൽ അല്ല താന്‍ ബ്രണ്ണനിലെത്തിയത് -എ.കെ. ബാലൻ

കോഴിക്കോട്: പിണറായി വിജയന്‍റെ ആരോപണങ്ങൾ മറുപടി പറഞ്ഞ കെ. സുധാകരനെതിരെ പ്രതികരണവുമായി സി.പി.എം നേതാവ് എ.കെ. ബാലൻ. പച്ചനുണ പറയാന്‍ ഏതറ്റം വരെയും പോകുമെന്നതിന്‍റെ തെളിവാണ് സുധാകരന്‍റെ പ്രതികരണമെന്ന് എ.കെ. ബാലൻ പറഞ്ഞു. സുധാകരന്‍ പറഞ്ഞത് പോലെ 1971ൽ അല്ല താന്‍ ബ്രണ്ണൻ കോളജിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

1971ലാണ് മമ്പറം ദിവാകരന്‍ ബ്രണ്ണൻ കോളജിൽ വന്നത് എന്നത് ശരിയാണ്. എന്നാല്‍, 1968-69-70 കാലത്താണ് താന്‍ കോളജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നത്. ആ സമയത്താണ് സി.എച്ച്. മുഹമ്മദ് കോയ വരുന്നതും അദ്ദേഹത്തിനെതിരെ പ്രതിഷേധവും കരിങ്കൊടിയും മുട്ടയേറും നടന്നത്. അത് പ്രതിരോധിക്കാന്‍ മുന്‍നിരയില്‍ നിന്നയാളാണ് താന്‍. അന്ന് ബ്രണ്ണന്‍ കോളജിലുണ്ടായിരുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും അക്കാര്യമറിയാം. അതില്‍ ജീവിച്ചിരിക്കുന്ന പലരും തലശേരിയിലുണ്ട്. പച്ചനുണ പറയാന്‍ സുധാകരന്‍ ഏതറ്റം വരെയും പോകുമെന്നതിന്‍റെ തെളിവാണിതെന്നും എ.കെ. ബാലൻ ചൂണ്ടിക്കാട്ടി.

1969-70 കാലത്താണ് പിണറായി വിജയന്‍ കോളജിലേക്ക് വരുന്നത്. ഇംഗ്ലീഷ് ലെക്ചറായ ടി.വി. ബാലന്‍ മാഷിന്‍റെ ക്ലാസ് ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് പോകുന്ന സമയത്താണ് ഞാനും സംഘടനാ പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടത്. ആ വിവരമറിഞ്ഞിട്ടാണ് പിണറായി കോളജിലേക്ക് വരുന്നതെന്നും എ.കെ. ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - AK Balan React to K Sudhakaran Statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.