ന്യൂഡൽഹി: കോൺഗ്രസിന്റെ ദേശീയനയങ്ങളും മുന്നണി സമവാക്യങ്ങളും നിർദേശിക്കാൻ സി.പി.എം വളർന്നിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. കോൺഗ്രസിനു മുന്നിൽ സി.പി.എം നിബന്ധന വെക്കുന്നത് സാമാന്യ മര്യാദക്ക് നിരക്കാത്തതാണ്. ആനയെ കല്യാണം ആലോചിക്കാന്‍ ഉറുമ്പ് പോയതുപോലെയാണ് സി.പി.എമ്മിന്റെ ഈ നിലപാടെന്നും സുധാകരന്‍ പരിഹസിച്ചു.
കോൺഗ്രസില്ലാതെ മതേതരസഖ്യം സാധ്യമാവില്ല. കോൺഗ്രസിനെ മുന്നിൽനിർത്തി മുന്നോട്ടുപോകാനാകില്ലെന്നുപറയുന്നത് ബി.ജെ.പിയെ സഹായിക്കാനാണ്. സി.പി.എം നിലപാടിന് അനുസൃതമായി മാത്രമല്ല ദേശീയതലത്തിൽ പ്രതിപക്ഷസഖ്യം രൂപവത്കരിക്കുന്നത്.
കോൺഗ്രസിന്റെ പ്രാധാന്യം തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, ശരദ് എൻ.സി.പി പോലുള്ള ആളുള്ള പാർട്ടികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തില്‍ മാത്രമാണ് സി.പി.എം അധികാരത്തിലുള്ളത്. കോണ്‍ഗ്രസിന്റെ സ്ഥിതി അങ്ങനെയല്ല. മുമ്പ് അധികാരത്തിലുണ്ടായിരുന്ന ത്രിപുരയിലും ബംഗാളിലും ഇപ്പോള്‍ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍പോലും സി.പി.എമ്മിന് ആളില്ലെന്നും ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.