കോഴിക്കോട്: സി.പി.എം പ്രവർത്തകരായ മാവോവാദികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധവുമായി രംഗത്തുവന് ന സി.പി.എം നിലപാട് ദേശദ്രോഹപരമാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ കുറ്റപ്പെടുത്തി. സി.പി.എം ഭരിക്കുന്ന ആഭ്യന്തര വകുപ്പുതന്നെ പ്രതികൾ മാവോവാദികളാണെന്ന് പറയുമ്പോൾ ജില്ല സെക്രട്ടറി പി. മോഹനെൻറ നിലപാട് ആഭ്യന്തര വകുപ്പിനും പിണറായി വിജയനുമെതിരാണ്.
പൊലീസ് ഐ.ജിതന്നെ മാവോവാദികളാണെന്ന് പറഞ്ഞിട്ടും സി.പി.എമ്മും കോൺഗ്രസും മുഖവിലക്കെടുക്കാതെ പ്രതികൾക്കൊപ്പം നിൽക്കുന്നത് പ്രതിഷേധാർഹമാണ്. മാവോവാദികൾക്കെതിരെ യു.എ.പി.എ നിയമം കൊണ്ടുവന്നത് മൻമോഹൻ സിങ് സർക്കാറാണെന്ന കാര്യം കോൺഗ്രസുകാർ സൗകര്യപൂർവം വിസ്മരിക്കുകയാണ്.
അട്ടപ്പാടിയിലെ സംഭവത്തിൽ സി.പി.എം സ്വീകരിച്ച നിലപാടിൽനിന്ന് വ്യത്യസ്ത നിലപാടാണ് കോഴിക്കോട്ട് സ്വീകരിച്ചത്. മാവോവാദി പ്രവർത്തനങ്ങളെക്കുറിച്ച് ധവളപത്രം പുറത്തിറക്കി ജില്ലയിൽ സ്വൈരജീവിതം ഉറപ്പുവരുത്താൻ സർക്കാർ മുൻകൈയെടുക്കണം. സി.പി.എം-മാവോവാദി ബന്ധത്തെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണം -പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.