മലപ്പുറം: സംസ്ഥാനത്ത് നിയമവാഴ്ച തകർന്നതിെൻറ ഉത്തരവാദിത്വത്തിൽനിന്നും ഭരണകക്ഷിയായ മാർക്സിസ്റ്റ് പാർട്ടിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇന്ത്യൻ നാഷണൽ ആർട്ടിസ്റ്റ് യൂണിയൻ കോൺഗ്രസ് സംസഥാന സമ്മേളനത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
അക്രമം അവസാനിപ്പിക്കുെമന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാലിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ വ്യത്യാസമില്ല. എന്നാൽ, ഭരണകക്ഷി എന്ന നിലയിൽ നിയമവാഴ്ച നിലനിർത്താൻ സി.പി.എമ്മിന് ഉത്തരവാദിത്വമുണ്ട്. പ്രധാന പ്രശ്നങ്ങൾ അവഗണിച്ച് കോലാഹലങ്ങൾക്ക് പിറകെയാണ് സർക്കാർ പോകുന്നതെന്ന് ഉമ്മൻചാണ്ടി ആരോപിച്ചു. ഡി.ജി.പിയെ മാറ്റിയതുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നടത്താൻ കോടികളാണ് സർക്കാർ തുലച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.