തൃശൂരിൽ ദലിത് വിദ്യാർഥിനിയെ സി.ഐ ക്രൂരമായി മർദിച്ചതായി പരാതി

തൃശൂർ: ദലിത് വിദ്യാർഥിനിയെ സി.ഐ ക്രൂരമായി മർദിച്ചതായി പരാതി. അതിരപ്പിള്ളിയിലാണ് സംഭവം. കൈക്കും നട്ടെല്ലിനും പരിക്കേറ്റ പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അതിരപ്പിള്ളി സി.ഐയായ ലൈജു മോൻ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന് നിയമവിദ്യാർഥിനി കൂടിയായ പെൺകുട്ടി പറയുന്നു. വിദ്യാർഥിനിയുടെ അച്ഛനും അമ്മയും അതിരപ്പിള്ളിയിൽ ഒരു തെരുവ് വഴിയോര കച്ചവടക്കാരാണ്. അവിടെ ഉണ്ടായ തർക്കത്തിന്റെ പേരിൽ അച്ഛനും അമ്മക്കും എതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. കേസിൽ സി.ഐ മഫ്തിയിലെത്തി അച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്യാൻ എത്തി.

ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് പെൺകുട്ടിയെ എസ്.ഐ മർദിച്ചതെന്നാണ് ആരോപണം. എസ്.ഐ കൈകയിൽ പിടിച്ച് തിരിക്കുകയും പുറത്ത് ഇടിക്കുകയും ചെയ്‌തെന്നും പെൺകുട്ടി പറയുന്നു. പെൺകുട്ടിക്ക് കൈക്ക് പൊട്ടലുണ്ട്. അതേസമയം, പെൺകുട്ടിയെ താൻ ഉപദ്രവിച്ചിട്ടില്ലെന്ന് സി.ഐ പറഞ്ഞു. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പെൺകുട്ടി എടുത്തിട്ടുണ്ട്.

അതിൽ താൻ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഇല്ലെന്നാണ് സി.ഐ പറയുന്നത്. എന്നാല്‍ വിഡിയോ എടുത്തതിനാലാണ് സി.ഐ ഉപദ്രവിച്ചതെന്നാണ് പെണ്‍കുട്ടി പറയുന്നത്. സംഭവത്തിൽ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Tags:    
News Summary - Dalit student brutally beaten by CI in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT