ഗവർണറുടെ വെല്ലുവിളി പ്രതിരോധിക്കാൻ നിയമവഴി തേടാൻ സർക്കാർ

തിരുവനന്തപുരം: ആറു സർവകലാശാലകളിൽ സ്വന്തം നിലക്ക് വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി രൂപവത്കരിച്ച് ചാൻസലറായ ഗവർണർ വെല്ലുവിളി ഉയർത്തിയതോടെ പ്രതിരോധത്തിനുള്ള നിയമവഴി തേടി സർക്കാർ. സെർച് കമ്മിറ്റിയിൽ സർവകലാശാല പ്രതിനിധിയില്ലാത്തത് തന്നെയായിരിക്കും ഗവർണറുടെ ഉത്തരവിനെ ചോദ്യംചെയ്യാൻ ഉപയോഗിക്കുക.

വി.സി നിയമന സെർച് കമ്മിറ്റി ഘടന മാറ്റാൻ നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ചിരുന്നു. ഇതുസംബന്ധിച്ച് സർക്കാർ ഗവർണർക്കെതിരെ നൽകിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്.

ബില്ലിൽ ഗവർണർ തീരുമാനമെടുക്കാത്തതും സർക്കാർ നൽകിയ കേസ് സുപ്രീംകോടതിയിലുള്ളതുമായിരിക്കും ഗവർണറുടെ നീക്കത്തെ പ്രതിരോധിക്കാൻ സർക്കാർ ഉയർത്തുന്ന പ്രധാന വാദം.

അഡ്വക്കറ്റ് ജനറലിെൻറ നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാകും തുടർനടപടി. ചാൻസലറായ ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് സർവകലാശാലകൾക്ക് കോടതിയെ സമീപിക്കാൻ പരിമിതിയുള്ളതിനാൽ വിജ്ഞാപനത്തെ ഏതെങ്കിലും സർവകലാശാലകൾ ചോദ്യം ചെയ്യാനുള്ള സാധ്യത കുറവാണ്. എന്നാൽ, സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റ് അംഗങ്ങൾക്ക് ചാൻസലറുടെ നടപടിയെ കോടതിയിൽ ചോദ്യം ചെയ്യാനാകും.

നേരത്തേ കേരള സർവകലാശാലയിൽ വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി സർവകലാശാല പ്രതിനിധിയില്ലാതെ രൂപവത്കരിച്ചതിനെതിരെ സെനറ്റംഗങ്ങളാണ് കോടതിയെ സമീപിച്ചതും വിജ്ഞാപനം കോടതി റദ്ദാക്കിയതും.

ആറു സർവകലാശാലകളിലേക്ക് വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി രൂപവത്കരിച്ച് വിജ്ഞാപനം ഇറക്കിയതിനെ സർക്കാറോ സർവകലാശാല പ്രതിനിധികളോ ചോദ്യം ചെയ്താൽ പ്രതിരോധിക്കാനുള്ള മുന്നൊരുക്കവും രാജ്ഭവൻ നടത്തിയിട്ടുണ്ട്. ആറുതവണ കേരള സർവകലാശാലയിൽനിന്ന് സെർച് കമ്മിറ്റി പ്രതിനിധിയെ തേടി രാജ്ഭവൻ കത്ത് നൽകിയിട്ടുണ്ട്. മറ്റു സർവകലാശാലകളിൽനിന്ന് പലതവണ കത്ത് നൽകിയിട്ടും സർക്കാർ നിർദേശ പ്രകാരമാണ് പ്രതിനിധിയെ നൽകാതിരുന്നത്.

സംഘ്പരിവാർ നോമിനികളെ സർവകലാശാല വി.സിമാരായി നിയമിക്കാനുള്ള നീക്കത്തിെൻറ ഭാഗമായാണ് രാജ്ഭവൻ നീക്കമെന്നാണ് സൂചന. ഗവർണറായ ആരിഫ് മുഹമ്മദ് ഖാെൻറ കാലാവധി കഴിയുംവരെ പ്രതിനിധിയെ നൽകേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ. സ്വന്തം നിലക്ക് സെർച് കമ്മിറ്റി രൂപവത്കരിച്ചുള്ള ഗവർണറുടെ നീക്കത്തോടെ സർക്കാർ -രാജ്ഭവൻ നിയമപോരാട്ടത്തിെൻറ അടുത്തഘട്ടമായിരിക്കും തുറക്കുക.

Tags:    
News Summary - Government to seek legal recourse to defend Governor's challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.