മാസപ്പടി വിവാദം: മുഖ്യമന്ത്രിയും മകളും അടക്കം എതിർകക്ഷികൾക്ക് ഹൈകോടതി നോട്ടീസ്

കൊച്ചി: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ അടക്കമുള്ള എതിർകക്ഷികൾക്ക് ഹൈകോടതിയുടെ നോട്ടീസ്. രാഷ്ട്രീയ നേതാക്കൾ അടക്കം 12 പേർക്ക് നോട്ടീസ് അയക്കാനാണ് ഹൈകോടതി ഉത്തരവിട്ടത്. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽസ് കമ്പനി (സി.എം.ആർ.എൽ) ഇല്ലാത്ത സേവനത്തിന് മാസപ്പടി നൽകിയെന്ന കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതി നടപടി.

എതിർ കക്ഷികളെ കേൾക്കാതെ ഹരജിയിൽ തീരുമാനം എടുക്കാനാവില്ലെന്ന് ജസ്റ്റിസ് കെ. ബാബു വ്യക്തമാക്കി. ഹരജിയിൽ എതിർകക്ഷികളായ മുഴുവൻ പേരെയും കേസിൽ കക്ഷി ചേർക്കുകയാണ് ഉത്തരവിലൂടെ ഹൈകോടതി ചെയ്തത്. ഇതുപ്രകാരമാണ് മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർക്ക് നോട്ടീസ് അയക്കുന്നത്.

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഹരജി വിധി പറയാൻ നവംബർ ഒന്നിന് ഹൈകോടതി മാറ്റിയിരുന്നു. എന്നാൽ, ഇന്ന് കേസ് പരിഗണിച്ച കോടതി എതിർകക്ഷികളുടെ ഭാഗം കൂടി കേൾക്കാനായി നോട്ടീസ് അയക്കാൻ തീരുമാനിച്ചതായി വ്യക്തമാക്കുകയായിരുന്നു.

കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽസ് കമ്പനി (സി.എം.ആർ.എൽ) ഇല്ലാത്ത സേവനത്തിന് മാസപ്പടി നൽകിയ കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരെ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു സമർപ്പിച്ച പുനഃപരിശോധന ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് പരിഗണനയിലിരിക്കെ ഹരജിക്കാരൻ മരിച്ചിരുന്നു.

കേസുമായി മുന്നോട്ടു പോകുന്നില്ലെന്ന് ഗിരീഷ് ബാബുവിന്‍റെ ബന്ധുക്കൾ കോടതിയെ അറിയിച്ചെങ്കിലും പുനഃപരിശോധന ഹരജിയായതിനാൽ വാദമടക്കം നടപടികൾ ജസ്റ്റിസ് കെ. ബാബു തുടരുകയായിരുന്നു. ഹരജിയിൽ കോടതിയെ സഹായിക്കാൻ അഡ്വ. അഖിൽ വിജയിയെ അമിക്കസ് ക്യൂറിയായി ഹൈകോടതി നിയമിക്കുകയും ചെയ്തു.

കേസിൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കീഴ് കോടതി ഉത്തരവ് പ്രഥമദൃഷ്ട്യാ ശരിയല്ലെന്നാണ് അമിക്കസ് ക്യൂറിയുടെ കണ്ടെത്തൽ. കൂടാതെ, കമ്പനിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്ന് ആദായനികുതി തർക്ക പരിഹാര ബോർഡിന് സി.എം.ആർ.എൽ സി.ഇ.ഒയും സി.എഫ്.ഒയും നൽകിയ മൊഴി മുഖവിലക്കെടുത്തില്ലെന്നും പണം നൽകിയത് സംബന്ധിച്ച പട്ടികയിലുള്ള ചുരുക്കപ്പേരുകൾ ആരുടേതെന്ന് പരിശോധിക്കപ്പെടണമെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി, മകൾ വീണ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവർ സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് മാസപ്പടി കൈപ്പറ്റിയെന്ന ആരോപണമാണ് ഹരജിയിൽ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷൻസ് എന്ന കമ്പനിക്കടക്കം സി.എം.ആർ.എൽ നൽകാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന സെറ്റിൽമെന്‍റ് ബോർഡിന്റെ കണ്ടത്തലിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കോടതിയിൽ ഹരജി നൽകിയത്.

ഭരണഘടന സ്ഥാനത്തിരിക്കുന്നവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇത്തരം ഹരജികൾ നൽകുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്നും സെറ്റിൽമെന്റ് ബോർഡിന്‍റെ റിപ്പോർട്ടിന് നിയമപരമായ മൂല്യമില്ലെന്നും സർക്കാറിന് വേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കോടതിയിൽ വാദിച്ചിരുന്നു.

Tags:    
News Summary - High Court notice to Chief Minister and his daughter in finance case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.