ജിഷ്ണു കേസ്: അഡ്വ. സി.പി. ഉദയഭാനു സ്പെഷല്‍ പ്രോസിക്യൂട്ടര്‍

തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ് മരിച്ച സംഭവത്തില്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ സി.പി. ഉദയഭാനുവിനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേസ് അന്വേഷണത്തിലും നടത്തിപ്പിലും സര്‍ക്കാര്‍  ജാഗ്രത പുലര്‍ത്തും.സ്വാശ്രയ കോളജുകളിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ജസ്റ്റിസ് കെ.കെ. ദിനേശന്‍, പ്രഫ. കെ.കെ.എന്‍. കുറുപ്പ്, പ്രഫ. ആര്‍.വി.ജി. മേനോന്‍ എന്നിവര്‍ അംഗങ്ങളാണ്. സ്വാശ്രയ മാനേജ്മെന്‍റ് കോളജുകളിലെ അധ്യാപക-രക്ഷാകര്‍തൃ സംഘടനകള്‍, വിദ്യാര്‍ഥി സംഘടന പ്രതിനിധികള്‍, അധ്യാപക-അനധ്യാപക സംഘടനകളിലെ പ്രതിനിധികള്‍, മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരുമായും ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

Tags:    
News Summary - jishnu case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.