കോഴിക്കോട്: മുന്നണി വിട്ടവരെ തിരികെ കൊണ്ടുവരാൻ കഴിയണമെന്നും യു.ഡി.എഫ് തെറ്റു തിരുത്തണമെന്നും കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ജോസ് കെ. മാണി ഇടതുമുന്നണി വിട്ട് ഉടനെയൊന്നും വരില്ല. പക്ഷേ, മധ്യതിരുവിതാംകൂറിൽ കോൺഗ്രസിന് വോട്ടുചെയ്ത വിഭാഗങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി തിരിച്ചുകൊണ്ടുവരാൻ നേതൃത്വത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. 'മാധ്യമം' പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് മുൻ കെ.പി.സി.സി പ്രസിഡന്റ് കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ചത്.
ഇന്ന് പ്രധാനമായും സംഭവിച്ചത്, ചിലർ മുന്നണി വിട്ടതാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. 1981ൽ യു.ഡി.എഫിലേക്ക് വന്ന കെ.എം. മാണിയുടെ പാർട്ടിയാണ് ഇറങ്ങിപ്പോയത്. എം.പി. വീരേന്ദ്രകുമാറിെൻറ പാർട്ടിക്ക് വലിയ ശക്തിയൊന്നും അവകാശപ്പെടാനില്ല. എന്നാൽ, യു.ഡി.എഫ് മുന്നോട്ടു വെക്കുന്ന ആശയങ്ങൾക്ക് ബലംനൽകുന്ന തലയെടുപ്പ് വീരേന്ദ്രകുമാറിന് ഉണ്ടായിരുന്നു. ജോസ് കെ. മാണി മുന്നണിയിൽനിന്ന് പുറത്തുപോയത്, കേരള കോൺഗ്രസിനെ പിന്തുണച്ചുപോന്ന ഒരു വിഭാഗത്തിന് മുറിവേറ്റ പ്രതീതി ഉണ്ടാക്കി. കെ.എം. മാണി മറഞ്ഞപ്പോൾ കേരള കോൺഗ്രസിനെയും അതിെൻറ വോട്ടുബാങ്കിനെയും ഉപേക്ഷിച്ചു എന്ന തോന്നൽ വന്നു. ആ വോട്ടർമാരെല്ലാം ജോസ് കെ. മാണിക്കൊപ്പം ഉള്ളവരല്ല. പുറത്താക്കി എന്ന തോന്നലാണ് പ്രശ്നം സൃഷ്ടിച്ചതെന്നും മുരളീധരൻ എഴുതി.
കൂട്ടായ ചർച്ച നടക്കുന്നില്ല എന്ന ഫീൽ എല്ലാവർക്കുമുണ്ടെന്ന് അദ്ദേഹം എഴുതി. ഞാൻ ഈ പാർട്ടിയുടെ ഒരു ഭാഗമാണെന്ന് എനിക്കു തോന്നുന്നില്ല എന്ന് വി.എം. സുധീരൻ മുമ്പു പറഞ്ഞു. പഞ്ചായത്തു തെരഞ്ഞെടുപ്പിെൻറ പട്ടിക തയാറാക്കലും മറ്റും കണ്ടപ്പോൾ ഈ പാർട്ടിയുടെ ഭാഗമാേണാ എന്ന സംശയം എനിക്കും തോന്നി. ജോസ് കെ. മാണി പടിയിറങ്ങിയ ഘട്ടത്തിൽ പാർട്ടിയിലെ പല നേതാക്കളും പറഞ്ഞ അഭിപ്രായങ്ങൾ മുഖവിലക്കെടുത്തില്ല. തീരുമാനങ്ങൾ എടുക്കുന്നു, നടപ്പാക്കുന്നു. പേരിനൊരു ചർച്ച വെക്കുന്നു. പൊതുവായ വികാരം ഉൾക്കൊള്ളുന്നിെല്ലന്നും മുരളീധരൻ കുറിച്ചു.
എന്തു വന്നാലും ജയിക്കുമെന്ന അമിതവിശ്വാസവും കൂടിയായപ്പോൾ ഉള്ള സാധ്യത പോയി. യു.ഡി.എഫിെൻറ ദൗർബല്യം നോക്കി എൽ.ഡി.എഫ് കളിച്ചു. യു.ഡി.എഫിന് അതു ചെയ്യാൻ പറ്റിയില്ല. യു.ഡി.എഫിന് ഇല്ലാത്ത കുറ്റങ്ങൾ ഉണ്ട് എന്നുപറഞ്ഞ് പ്രചാരണം നടത്താൻ എൽ.ഡി.എഫിന് സാധിച്ചു.
കേന്ദ്രാധികാരത്തിെൻറ ബലത്തിൽ വളരുന്ന ബി.ജെ.പി ഒരു വശത്തും തെറ്റായ നയങ്ങൾക്കിടയിലും ചില തന്ത്രങ്ങൾ കൊണ്ട് പിടിച്ചുനിൽക്കുന്ന സി.പി.എം മറുവശത്തും കോൺഗ്രസിനെ നേരിടുന്നു. ഐക്യ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പിന് ക്ഷീണം സംഭവിച്ചു എന്നത് യാഥാർഥ്യം മാത്രമാണ്. എന്നാൽ, മുന്നണി ദുർബലമായെന്ന് കാണേണ്ടതില്ല. അത് ശക്തിപ്പെടുത്താനും മുന്നേറാനുമുള്ള വഴികൾ തുറന്നുതന്നെ കിടക്കുന്നു.
യു.ഡി.എഫ് തകർന്നുേപായി എന്നു തോന്നിച്ച ഒരു ഘട്ടമാണ്1990. ജില്ല കൗൺസിലിൽ തോറ്റു. 14ൽ 13ലും തോറ്റ ചരിത്രമില്ല. മുസ്ലിംലീഗ് മുന്നണി വിട്ടു. എല്ലാവരും യു.ഡി.എഫ് തീർന്നു എന്നു വിചാരിച്ചു. ആ അമിതവിശ്വാസത്തിലാണ് ഇ.കെ. നായനാർ മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. പാർലമെൻറ് തെരഞ്ഞെടുപ്പും വന്നു. യു.ഡി.എഫിൽ കോൺഗ്രസും കേരള കോൺഗ്രസും എൻ.ഡി.പി, എസ്.ആർ.പി എന്നീ പാർട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് ലീഗിനെ തിരിച്ചുകൊണ്ടുവന്നു. തെരഞ്ഞെടുപ്പ് നേരിട്ടു. ഡൽഹിയിലേക്ക് 16 പേരെ അയക്കാൻ സാധിച്ചു. അസംബ്ലിയിൽ 90 സീറ്റ് കിട്ടി. തകർന്നു എന്ന് തോന്നിയ സ്ഥലത്തുനിന്നായിരുന്നു ആ മുന്നേറ്റം.
ബി.ജെ.പിയും സി.പി.എമ്മും ന്യൂനപക്ഷ, ഭൂരിപക്ഷ കാർഡ് തരാതരം ഉപയോഗിച്ച് കളിക്കുകയാണ്. ഇനിയങ്ങോട്ട് സി.പിഎമ്മിെൻറ ജനവിരുദ്ധ നയങ്ങൾ തുറന്നു കാണിക്കുന്നതിനൊപ്പം തന്നെ ബി.ജെ.പിയുടെ തെറ്റുകളും ഉയർത്തിക്കാണിച്ചേ മതിയാവൂ. സി.പി.എമ്മിനേക്കാൾ അപകടകരമായ ശത്രു പതിയിരിപ്പുണ്ട് എന്ന് മനസ്സിലാക്കി പ്രവർത്തിക്കേണ്ടതുണ്ടെന്നും മുരളീധരൻ എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.