തിരുവനന്തപുരം: മൂന്നാറിലെ അനധികൃത നിർമാണം സംബന്ധിച്ച ദേവികുളം സബ് കലക്ടറുടെ നടപടിയിൽ രാഷ്ട്രീയം കാണേണ്ടെന് ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്വന്തം ഉത്തരവാദിത്വമാണ് സബ് കലക്ടർ നിർവഹിച്ചത്. നിയമലംഘകരെ സഹായിച്ചാൽ അക്കാര്യം കോടതിയെ അറിയിക്കേണ്ടതുണ്ടെന്നും കാനം വ്യക്തമാക്കി.
നിയമനുസൃതം ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. ഈ നിലപാട് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എസ്. രാജേന്ദ്രൻ എം.എൽ.എയുടെ മോശം പരാമർശം അദ്ദേഹത്തിന്‍റെ പാർട്ടി തന്നെ തള്ളിയിട്ടുണ്ടെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.