കോഴിക്കോട്: മോദിയെ തലക്ക് വെളിവില്ലാത്തവനെന്ന് വിശേഷിപ്പിച്ച സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ പരാമർശം പിൻവലിപ്പിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ഏക സിവില്‍കോഡിനെതിരെ കോഴിക്കോട് കടപ്പുറത്ത് എ.പി വിഭാഗം സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു സ്വാമിക്കെതിരെ കാന്തപുരം ഇടപെട്ടത്.
തലക്ക് വെളിവില്ലെന്ന് തെളിയിച്ച നമ്മുടെ പ്രധാനമന്ത്രി പദത്തിലിരിക്കുന്നയാൾ ജനിച്ച ഗുജറാത്താണ് ഇപ്പോൾ ശ്രദ്ധാകേന്ദ്രം. ഉസ്താദിന് അവിടെ സ്കൂളുകളുണ്ട്. അദ്ദേഹത്തിന് അവിടെ കഷ്ടപ്പാടുകളൊന്നും ഉണ്ടാവരുതെന്ന് താൻ പ്രാർഥിക്കുന്നു. പ്രധാനമന്ത്രിയുടെ നാവ് ഉച്ചരിച്ച് തെൻറ നാവ് കേടാക്കണമെന്ന് വിചാരിക്കുന്നില്ല.
മഹാത്മ ഗാന്ധിയെപ്പോലെയുള്ള ഹിന്ദുക്കളുടെ പ്രതിനിധിയായിട്ടാണ് തനിക്ക് അറിയപ്പെടാനിഷ്ടമെന്നും അങ്ങനെയുള്ള ഹിന്ദുക്കൾ ഉള്ള നാട് മാത്രമേ നല്ല നാടായി മാറാൻ സഹായകമാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് കാന്തപുരവുമായി സംസാരിച്ച സ്വാമി വീണ്ടും വേദിയിലെത്തുകയും പരാമർശം നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്നതുകൊണ്ട് മറ്റ് വേദികളിൽ ഉപയോഗിക്കാനായി തെൻറ നിഘണ്ടുവിൽ ഏറ്റവും ആദ്യം തന്നെ സൂക്ഷിച്ചുകൊണ്ട് ഇവിടെ പിൻവലിക്കുന്നതായാണ് സ്വാമി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.