കനത്ത മഴയാണ്, കരുതൽ വേണം; ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോഴിക്കോട്: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും നാലിടത്ത് മഞ്ഞ അലർട്ടുമാണ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മഞ്ഞ അലർട്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് രാവിലെ 7.30ന് ദുരന്തനിവാരണ വിഭാഗം നൽകിയ മുന്നറിയിപ്പിൽ പറയുന്നു.

നാലു ദിവസമായി തുടരുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടമാണുണ്ടായത്. ബുധനാഴ്ച മൂന്ന് പേർ കൂടി മഴക്കെടുതികളിൽ മരിച്ചു. അടിമാലിയിൽ ശക്തമായ മഴയിൽ തോട് മുറിച്ചു കടക്കുന്നതിനിടെ മലവെള്ളപ്പാച്ചിലിൽപെട്ട് യുവാവ് മരിച്ചു. താളുംകണ്ടം കുടിയിലെ ഊരുമൂപ്പന്‍ സുരേഷ് മണിയുടെ മകന്‍ സുനീഷ് സുരേഷാണ് (21) മാങ്കുളം താളുംകണ്ടത്ത് കൈത്തോട്ടില്‍ വീണ് മരിച്ചത്. പാലക്കാട് ജില്ലയിലെ ആലത്തുരിൽ കഴിഞ്ഞദിവസം ചീനാമ്പുഴയിൽ കാണാതായ മുതുകുന്നി ആണ്ടിതറ പുത്തൻ വീട്ടിൽ രാജേഷിന്റെ (42) മൃതദേഹം കണ്ടെത്തി. ആലപ്പുഴയിൽ കനത്ത മഴയിൽ മരം വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു. ആലപ്പുഴ ആറാട്ടുവഴി മൈഥിലി ജങ്ഷനിൽ വാടകക്ക് താമസിക്കുന്ന പവർഹൗസ് വാർഡ് സിയ മൻസിലിൽ ഉനൈസാണ് (മുന്ന-30) മരിച്ചത്. ഇന്നലെയും മിനിഞ്ഞാന്നുമായി മഴക്കെടുതിയിൽ സംസ്ഥാനത്ത് 12 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

Tags:    
News Summary - kerala rain warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.