തിരുവനന്തപുരം: കൊച്ചി മെട്രോ യാഥാർഥ്യമായതോടെ വൻകിട സംരംഭങ്ങളുടെ കാര്യത്തിൽ ദീർഘകാലമായി കേരളത്തിനുണ്ടായിരുന്ന മരവിപ്പ് അവസാനിക്കുകയാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
മനസ്സുെവച്ചാൽ എന്തും സാക്ഷാത്കരിക്കാൻ കഴിയുമെന്ന് കേരളം കാട്ടിക്കൊടുക്കുകയാണ്. പദ്ധതി കേരളത്തിെൻറ അഭിമാനതിലകമാണ്. ഇടുക്കി അണക്കെട്ടിനും നെടുമ്പാശ്ശേരി വിമാനത്താവളത്തിനുംശേഷം ആദ്യമായി കേരളത്തിൽ യാഥാർഥ്യമാകുന്ന വൻകിടപദ്ധതിയാണിത്. കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയോടെ അനുബന്ധജോലികൾ ചെയ്തുതീർത്തതിനാലാണ് മെട്രോ പദ്ധതി അതിവേഗം മുന്നോട്ടുപോയത്.
ലോകോത്തരനിലവാരത്തിലാണ് നിർമാണം പൂർത്തിയായത്. അനന്തമായ വികസനസാധ്യതകൾ കൊച്ചിക്ക് തുറന്നുകിട്ടുന്നു. ലോകനിലവാരത്തിലുള്ള നഗരമായി കൊച്ചി മാറുന്നുവെന്നതിൽ കേരളത്തിന് അഭിമാനിക്കാം. കൊച്ചി മെേട്രാക്കുവേണ്ടി മുന്നിലും പിന്നിലും പ്രവർത്തിച്ചവരെ നന്ദിയോടെ ഓർക്കുന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.