കൊച്ചി: കൊച്ചി കോർപറേഷൻ പോണേക്കര ഡിവിഷനിലെ സ്ഥാനാർഥിയെച്ചൊല്ലിയുണ്ടായ പ്രശ്നങ്ങളിൽ എൽ.ഡി.എഫ് വിഷമവൃത്തത്തിൽ. ആരാണ് അവിടത്തെ ഔദ്യോഗിക സ്ഥാനാർഥിയെന്ന് വ്യക്തമാക്കാനാകാതെ കുഴങ്ങുകയാണ് നേതൃത്വം. കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് നൽകിയ സീറ്റിൽ പീഡനക്കേസ് പ്രതിയായ ധനേഷ് മാത്യു മാഞ്ഞൂരാനെയാണ് പ്രഖ്യാപിച്ചത്. ഇതോടെ പാർട്ടിക്കുള്ളിൽനിന്നടക്കം പ്രതിഷേധം ഉയരുകയും സ്ഥാനാർഥിയെ മാറ്റണമെന്ന് സി.പി.എം ആവശ്യപ്പെടുകയും ചെയ്തു. ഇതിന് കേരള കോൺഗ്രസ് തയാറായില്ല.
സി.പി.എം എളമക്കര ലോക്കൽ കമ്മിറ്റി അംഗം പി.വി. ഷാജി കേരള കോൺഗ്രസിെൻറ സ്ഥാനാർഥിക്കെതിരെ വിമതനായി രംഗത്തുണ്ടായിരുന്നു. പ്രശ്നം രൂക്ഷമായതോടെ സി.പി.എം ധനേഷ് മാത്യുവിനെ വിട്ട് പി.വി. ഷാജിക്ക് പിന്തുണ നൽകി.
ഇതോടെ ഇടതുപക്ഷമെന്ന പേരിൽ ഡിവിഷനിൽ രണ്ട് സ്ഥാനാർഥികളായി. ആശയക്കുഴപ്പം രൂക്ഷമായതോടെ എൽ.ഡി.എഫിന് രണ്ട് സ്ഥാനാർഥികളുണ്ടോയെന്ന ചോദ്യത്തിന് നേതാക്കൾ കൃത്യമായ മറുപടി പറയാതെയായി.
പിന്നീട് എൽ.ഡി.എഫ് മാധ്യമങ്ങൾക്ക് നൽകിയ സ്ഥാനാർഥിപ്പട്ടികയിൽ പോണേക്കര ഡിവിഷനെ പ്രതിനിധീകരിക്കുന്നതായി പി.വി. ഷാജിയുടെ പേരാണ് രേഖപ്പെടുത്തിയത്. അതേസമയം, എൽ.ഡി.എഫ് അവിടെ കേരള കോൺഗ്രസിനാണ് സീറ്റ് നൽകിയിരിക്കുന്നതെന്നും പോണേക്കരയിൽ ഒരു സ്ഥാനാർഥിയേ ഉള്ളൂവെന്നും സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥാനാർഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുെന്നന്നും എന്നാൽ, അതിെൻറ സാഹചര്യമില്ലെന്നാണ് കേരള കോൺഗ്രസ് നേതൃത്വം അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.