അട്ടിക്കളം-അമ്പലപ്പടി റോഡ്
ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ അട്ടിക്കളം ആറാം വാർഡിലെ ജനങ്ങൾ ഒരു റോഡിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് 35 വർഷമായി. ഈ പ്രദേശത്തെ ഗതാഗത ആവശ്യത്തിന് റോഡ് വേണമെന്ന ആഗ്രഹത്തിന്റെ പേരിൽ ജനങ്ങൾ പൂർണ സമ്മതത്തോടെ സ്ഥലം പഞ്ചായത്തിന് വിട്ടുനൽകി. ഇതിനു വേണ്ടി കായ്ഫലമുള്ള തെങ്ങ്, ജാതി, കുരുമുളക് ചെടി എന്നിവയെല്ലാം നഷ്ടപ്പെടുത്തി.
അമ്പലപ്പടി-അട്ടിക്കളം എന്ന പേരിൽ പഞ്ചായത്ത് ആസ്തിയിൽ ചേർത്ത ഈ റോഡിന് ഒന്നേമുക്കാൽ കിലോമീറ്റർ ദൂരമുണ്ട് അര കിലോമീറ്റർ മാത്രമേ ഗതാഗതയോഗ്യമുള്ളൂ. ബാക്കി മണ്ണ് വഴിയാണ്. മഴക്കാലമായാൽ കാൽ നടപോലും പറ്റില്ല.
പ്രദേശത്തെ 100 വീട്ടുകാർക്ക് ഉപകാരപ്പെടുന്നതാണ് ഈ റോഡ്. ഈ പ്രദേശത്ത് വാഹനം എത്താത്തതിന്റെ പേരിൽ ആശുപത്രിയിൽ പോകാൻ സാധിക്കാതെ ദുരിതത്തിൽ കഴിയുന്ന രോഗികൾ വരെയുണ്ട്. ബന്ധപ്പെട്ടവർ ഇക്കാര്യം അറിഞ്ഞിട്ടുള്ളതാണ്. പഞ്ചായത്തിൽ അന്വേഷിക്കുമ്പോൾ ഫണ്ടില്ല എന്ന മറുപടിയാണ് കിട്ടുന്നത്. എത്രയും വേഗം റോഡ് നന്നാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.