മൂവാറ്റുപുഴ: തമിഴ്നാട്ടിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ആറു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ മുഖ്യപ്രതിയുമായി ബന്ധമുെണ്ടന്ന് സംശയിക്കുന്ന പെരുമറ്റം സ്വദേശിയായ യുവാവിനെ അന്വേഷിച്ച് പൊലീസെത്തി. വിവരമറിഞ്ഞ് ജനം തടിച്ചുകൂടിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തട്ടിക്കൊണ്ടുപോകൽ കേസിൽ തമിഴ്നാട് പൊലീസ് തിരയുന്ന ഒന്നാം പ്രതിയുമായി പെരുമറ്റം സ്വദേശി ഫോണിൽ പലവട്ടം ബന്ധപ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസ് ഇയാളെ തേടി എത്തിയത്.
തിങ്കളാഴ്ച വൈകീട്ടോടെയാണ് രണ്ട് വാഹനത്തിലായി ചെന്നൈ പൊലീസിെൻറ 15 അംഗ സംഘം എത്തിയത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. യുവാവ് സ്ഥലത്തില്ലാതിരുന്നതിനാൽ പൊലീസ് പിതാവിൽനിന്ന് വിവരങ്ങൾ തേടി. വൈകീട്ടോടെ യുവാവ് വീട്ടിലെത്തിയതിനുശേഷം ഒരു മണിക്കൂറോളം ചോദ്യംചെയ്ത ശേഷമാണ് തമിഴ്നാട് പൊലീസ് സംഘം തിരിച്ചുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.