കുന്നിക്കോട്: വിളക്കുടി കുടുംബാരോഗ്യകേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരെ വേതനം നല്‍കാതെ പിരിച്ചുവിട്ടതായി പരാതി. ഏഴുമാസം ശമ്പളം നൽകാതെയാണ് കഴിഞ്ഞദിവസം മുതല്‍ ഇവരോട് ജോലിക്ക് ഹാജരാകേെണ്ടന്ന് അറിയിച്ചത്. വർഷങ്ങളായി ജോലി ചെയ്തുവരുന്ന ജീവനക്കാരാണ് അധികവും.
വിളക്കുടി പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ചേര്‍ന്ന ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയാണ് ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചതെന്ന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ പറയുന്നു. കോവിഡ് കാലത്ത് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടരുതെന്ന സർക്കാർ നിർദേശം നിലനിൽക്കെയാണ് ആരോഗ്യപ്രവര്‍ത്തകർക്ക് ജോലി നഷ്ടമായത്.
സംഭവത്തെതുടര്‍ന്ന് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ഓഫിസറെ തടഞ്ഞുെവച്ചു. തുടർന്ന് കുന്നിക്കോട് സി.ഐ മുബാറക്കിെൻറ നേതൃത്വത്തിൽ ചർച്ച നടത്തി. ജില്ല മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരം എച്ച്.എം.സി ഫണ്ടിൽനിന്ന് ശമ്പള കുടിശ്ശിക നൽകാമെന്നും പിരിച്ചുവിടുന്ന കാര്യത്തിൽ നിയമനുസൃതമായ നടപടി സ്വീകരിക്കാമെന്നും തീരുമാനമായി. ഡി.വൈ.എഫ്.ഐ കുന്നിക്കോട് ബ്ലോക്ക് പ്രസിഡൻറ് എ.എ. വാഹിദ്, എം. റഹിംകുട്ടി, സി. സജീവൻ, അഡ്വ. ബി. ഷംനാദ്, എ. വഹാബ്, അനീസ്, അൻവർഷ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.