കുളത്തൂപ്പുഴ: രണ്ടാംദിനവും വളര്‍ത്തുനായെ പുലി പിടിച്ചതോടെ വനംവകുപ്പ് കൂട് സ്ഥാപിച്ചു. വില്ലുമല പേരാന്‍കോവില്‍ ആദിവാസികോളനിയില്‍ കഴിഞ്ഞദിവസം കൃഷിയിടത്തിലെ കാവല്‍നായെ പുലി പിടിച്ചിരുന്നു. തുടര്‍ന്ന് രാത്രിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും കാവലിരുന്നുവെങ്കിലും പുലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
അടുത്ത ദിവസം പകല്‍ സമീപവാസിയായ സിനിയും സുഹൃത്തും പുലിയെ കണ്ടിരുന്നതായി പറയുന്നു. ബുധനാഴ്ച പുലര്‍ച്ച മൂന്നോടെ അജിഷാ ഭവനില്‍ സന്തോഷിെൻറ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന നായെ പുലി പിടിച്ചതോടെ വീണ്ടും പ്രദേശവാസികള്‍ക്കിടയില്‍ ഭീതി പടരുകയായിരുന്നു. വിവരമറിഞ്ഞ് സെക്ഷന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും പുലിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
കൊച്ചുകുട്ടികളടക്കമുള്ളവരെ തനിച്ചാക്കി ജോലിക്ക് പോകാന്‍ കഴിയാത്തതിനാല്‍ പല കുടുംബങ്ങളും കഴിഞ്ഞ ദിവസം കൂലിവേലക്ക് പോലും പോയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞ് പഞ്ചായത്തംഗം അജിത, മുന്‍ പഞ്ചായത്തംഗം ടി. ബാബു, ജില്ല പഞ്ചായത്തംഗം കെ. അനില്‍കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. വനംവകുപ്പ് തെന്മല റേഞ്ച് ഓഫിസറുടെ നിര്‍ദേശപ്രകാരം പുലിയെ കുടുക്കുന്നതിനായി കൂട് എത്തിക്കുകയും പ്രദേശത്ത് സ്ഥാപിക്കുകയും ചെയ്തതായി സെക്ഷന്‍ ഫോറസ്റ്റര്‍ സജീവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.