കാഞ്ഞിരപ്പള്ളി ചിറ്റാർ പുഴയിൽ മാലിന്യം കെട്ടിക്കിടക്കുന്നു
കാഞ്ഞിരപ്പള്ളി: നാട് സമ്പൂർണ മാലിന്യമുക്തമാകുമ്പോഴും മാലിന്യവാഹിനിയായി ടൗണിലൂടെ ഒഴുകുന്നു ചിറ്റാർപുഴ. പേട്ട കവല മുതൽ അഞ്ചിലിപ്പവരെ ചിറ്റാർപുഴയിൽ മാലിന്യം അടിഞ്ഞ നിലയിലാണ്. വേനൽമഴയിൽ ഒഴുകിയെത്തിയ പ്ലാസ്റ്റിക്കും മറ്റും പുഴയിൽ കെട്ടിക്കിടക്കുകയാണ്. നീരൊഴുക്ക് നിലച്ചതോടെ മാലിന്യം മാത്രമാണ് അവശേഷിക്കുന്നത്. മഴ പെയ്ത് നീരൊഴുക്ക് ഉണ്ടായാൽ മാലിന്യം ഒഴുകിയെത്തുക മണിമലയാറ്റിലാണ്.
മുൻ കാലങ്ങളിൽ ചിറ്റാര്‍ പുനര്‍ജനി പദ്ധതിയിലൂടെ പുഴ ശുചീകരണം നടത്തിയിരുന്നു. അക്കാലത്ത് പദ്ധതിയുടെ ഭാഗമായി എല്ലാവർഷവും പുഴയും കൈത്തോടുകളും ശുചീകരിച്ചിരുന്നു. കുറച്ചു വര്‍ഷങ്ങളായി ചിറ്റാര്‍ പുഴ ശുചീകരണം നിലച്ച നിലയിലാണ്. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് അടിയന്തരമായി ചിറ്റാർ പുഴ ശുചീകരിച്ച് മാലിന്യമുക്തമാക്കി നീരൊഴുക്ക് സുഗമമാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.