ഉമ്മർ സജീർ
കൊളത്തൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി നാല് വർഷത്തിനു ശേഷം പിടിയിലായി.
അരിപ്ര സ്വദേശി കിഴക്കേ കരുവാട്ടിൽ ഉമ്മർ സജീറിനെ (28) ആണ് കൊളത്തൂർ പൊലീസ് ഇൻസ്പെക്ടർ പി.എം. ഷമീർ അറസ്റ്റ് ചെയ്തത്.
2016 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. 15കാരിയെ വീട്ടിൽനിന്ന് തെൻറ ഓട്ടോയിൽ കയറ്റിക്കൊണ്ട് പോയി പെരിന്തൽമണ്ണയിലെ ക്വാർട്ടേഴ്സിൽ പീഡിപ്പിച്ചെന്നാണ് കേസ്.
2018ൽ ചൈൽഡ് ലൈൻ നടത്തിയ കൗൺസലിങ്ങിലാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് കൊളത്തൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിനിടെ വിദേശത്തേക്ക് കടന്ന പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ മാസം പ്രതി നാട്ടിലെത്തിയ വിവരം ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്. അന്വേഷണ സംഘത്തിൽ എസ്.സി.പി.ഒ ഷറഫുദ്ദീൻ, സി.പി.ഒ സത്താർ എന്നിവരും ഉണ്ടായിരുന്നു.
പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.