വള്ളിക്കുന്ന്: എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ തേഞ്ഞിപ്പലത്തുനിന്ന് ലിറ്റർ കണക്കിന് മദ്യം പിടികൂടി. പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഓഫിസിനു കീഴിൽ എക്സൈസ് പ്രിവൻറീവ് ഓഫിസർ പ്രജോഷ് കുമാറിെൻറ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിൽപനക്കായി സൂക്ഷിച്ച ഇന്ത്യൻ നിർമിത വിദേശമദ്യം കണ്ടെത്തിയത്.
തേഞ്ഞിപ്പലം ചെനക്കലങ്ങാടി പോത്തേരി വീട്ടിൽ അനിൽകുമാറാണ് (40) അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽനിന്ന് KL 11 AW 4112 സ്കൂട്ടറിൽനിന്നായി 146 കുപ്പികളിൽ സൂക്ഷിച്ച 73 ലിറ്റർ മദ്യമാണ് കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിൽപ്പനക്കായി സ്റ്റോക്ക് ചെയ്ത മദ്യമാണിതെന്ന് പ്രതി സമ്മതിക്കുകയായിരുന്നുവെന്നും എക്സൈസ് സംഘം അറിയിച്ചു. സിവിൽ എക്സൈസ് ഓഫിസർമാരായ പ്രദീപ് കുമാർ, നിതിൻ ചോമാരി, വനിത സിവിൽ എക്സൈസ് ഓഫിസർ സിന്ധു പട്ടേരി വീട്ടിൽ, ഡ്രൈവർ വിനോദ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.