പത്തനംതിട്ട: ചെങ്ങറ -അരിപ്പ ഭൂസമര പരിഹാരത്തിെൻറ പേരിൽ സർക്കാർ കബളിപ്പിക്കുന്നുവെന്ന് ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ. ചെങ്ങറ-അരിപ്പ ഭൂസമര പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കുളത്തൂപുഴ റീഹാബിലിറ്റേഷൻ പ്ലാന്റേഷനിൽ (ആർ.പി.എൽ) നിന്ന് ഭൂമി അളന്ന് തിരിച്ച് നൽകുന്നതിന് പുനലൂർ തഹസിൽദാറെ ചുമതലപ്പെടുത്തിയതായി 2022 ഫെബ്രുവരി ഒന്നിന് റവന്യൂ മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായതായി കലക്ടർ രേഖാ മൂലം സമര നേതൃത്വത്തെ അറിയിച്ചിരുന്നുവെങ്കിലും ഈ തീരുമാനം കബളിപ്പിക്കലായിരുന്നെന്നും 2026 വരെ വനം വകുപ്പിൽ നിന്നും പാട്ടവ്യവസ്ഥയിൽ ആർ.പി.എൽ കൈവശം വെക്കുന്ന ഭൂമി കാണിച്ച് ഭൂസമരക്കാരെ വഞ്ചിക്കുന്ന നടപടിക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും ശ്രീരാമൻ പറഞ്ഞു.
സാധുജന വിമോചന സംയുക്ത വേദി വൈസ് പ്രസിഡന്റ് രാമചന്ദ്രൻ വടശ്ശേരിക്കര അധ്യക്ഷത വഹിച്ചു. ചെങ്ങറ സമരസമിതി കൺവീനർ സരോജിനി വാലുങ്കൽ, കെ.കെ. കേശവൻ, സോമൻ അടൂർ, എ.ടി. രാജപ്പൻ, ലക്ഷ്മി മണക്കാല, സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.