ബാബു, മിഥുൻ
ചേർപ്പ്: പൂച്ചിന്നിപ്പാടത്ത് സ്കൂട്ടറും കാറും തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ ഹെൽമറ്റുകൊണ്ട് ആക്രമിച്ച കേസിൽ രണ്ടുപേരെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ചേർപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 13ന് രാത്രി 8.50ന് പൂച്ചിന്നിപ്പാടത്ത് ചാഴൂർ വളപ്പറമ്പിൽ വീട്ടിൽ മുബാറക് അലി (35) എന്നയാളുടെ കാർ വല്ലച്ചിറ വലിയവീട്ടിൽ ബാബുട്ടൻ എന്ന ബാബു (36), വല്ലച്ചിറ കല്ലട വീട്ടിൽ മിഥുൻ (30) എന്നിവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ തട്ടിയതിനെ തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കം.
മിഥുനും ബാബുവും ചേർന്ന് മുബാറക് അലിയെ ആക്രമിക്കുകയായിരുന്നു. ബാബുവിന് ചേർപ്പ്, മണ്ണുത്തി, തൃശൂർ ഈസ്റ്റ്, തൃശൂർ വെസ്റ്റ്, ഇരിങ്ങാലക്കുട എന്നീ പൊലീസ് സ്റ്റേഷനുകളിലായി വധശ്രമകേസും അടിപിടി കേസുകളിലുമായി 22ഓളം കേസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.