തൃപ്രയാർ ജങ്ഷനിൽ അപകടം വരുത്തുന്ന ഡിവൈഡർ

തൃപ്രയാർ ജങ്ഷനിലെ ഡിവൈഡർ വാഹനങ്ങളുടെ അന്തകൻ

തൃപ്രയാർ: ദേശീയപാത 66 തൃപ്രയാർ ജങ്ഷനിൽ വാഹനത്തിരക്ക് നിയന്ത്രിക്കാൻ നിർമിച്ച ഡിവൈഡർ വാഹനങ്ങളുടെ അന്തകനാകുന്നു. ഡിവൈഡറിൽ ശരിയായ രീതിയിൽ റെഡ് സിഗ്നൽ ഘടിപ്പിക്കാത്തതാണ് വാഹനങ്ങൾ ഇടിച്ചുകയറി മറിയുന്നതിനു കാരണമാകുന്നത്.

കഴിഞ്ഞദിവസം രാത്രിയിലും വാഹനമിടിച്ച് മറിയുകയുണ്ടായി. വർഷങ്ങൾക്കുമുമ്പ് ട്രാഫിക് സിഗ്നൽ സംവിധാനം സ്ഥാപിച്ചപ്പോൾ നിർമിച്ചതാണ് ഡിവൈഡർ. വടക്കും തെക്കുമുള്ള ഇതിനുള്ളിലെ അശാസ്ത്രീയ ബസ് സ്റ്റോപ്പും അപകടങ്ങൾക്കും രണ്ടു പേരുടെ മരണത്തിനുമിടയാക്കിയിട്ടുണ്ട്. അപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടും അധികൃതർക്ക് കുലുക്കമില്ലാത്ത അവസ്ഥയാണ്.

Tags:    
News Summary - divider at the thriprayar Junction is danger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.