ശാസ്ത്ര സാങ്കേതിക ശാസ്ത്ര പരിസ്ഥിതി കൗൺസിൽ ജൂബിലിക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: കേരളത്തിലെ ശാസ്ത്ര സാങ്കേതിക പ്രവർത്തനങ്ങളുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഞായറാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോവളം വെള്ളാർ ആർട്സ് ആൻഡ് ക്രാഫ്ട് വില്ലേജിൽ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. കൗൺസിൽ മെംബർ സെക്രട്ടറി ഡോ.എസ്. പ്രദീപ് കുമാർ, എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്‍റ് പ്രഫ. കെ.പി. സുധീർ, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ പ്രഫ. വി.കെ. രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി. ജോയ് എന്നിവർ പ്രസംഗിക്കും. 1972ലാണ് ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്ര സാങ്കേതിക കമ്മിറ്റി കേരളത്തിൽ രൂപവത്കരിച്ചത്. 2002 മുതൽ കേരള സ്റ്റേറ്റ് സയൻസ്, ടെക്നോളജി ആൻഡ് എൻവയൺമെന്‍റ് കമ്മിറ്റിയായി മാറി. സെന്‍റർ ഫോർ ഡെവലപ്മെന്‍റ് സ്റ്റഡീസ്, ഇ.ആർ.ആൻഡ് ഡി.ഐ.സി, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാറ്റ്പാക്, തിരുവനന്തപുരം പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, സെസ്, അനർട്ട്, തിരുവനന്തപുരത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങൾ കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്നു. അക്കാദമിക്, വ്യവസായ ഗവേഷണ സംഘടനകളുടെ പങ്കാളിത്തത്തോടെ പഠനം, ഗവേഷണം, വികസനം എന്നിവയിലൂടെ ശാസ്ത്രസാങ്കേതിക രംഗത്തെ മികവ് പ്രോത്സാഹിപ്പിക്കാനുള്ള സ്ഥാപനമായാണ് പ്രവർത്തിക്കുന്നത്. വാർത്തസമ്മേളനത്തിൽ കൗൺസിൽ മെംബർ സെക്രട്ടറി ഡോ.എസ്. പ്രതീപ് കുമാർ, എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്‍റ് പ്രഫ. കെ.പി. സുധീർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.