പിടിയിലായ പ്രതികൾ

മയക്കുമരുന്നുമായി നാലുപേർ പിടിയിൽ


തിരുവനന്തപുരം: മാരക മയക്കുമരുന്നുകളായ എം.ഡി.എം.എയും എൽ.എസ്.ഡിയും കഞ്ചാവും വിൽപന നടത്തിവന്ന നാലംഗസംഘം പൊലീസ് പിടിയിൽ. തുമ്പ ആറാട്ടുവഴി പീറ്റർ ഹൗസിൽ ഡൊമനിക് പീറ്റർ (26), കാഞ്ഞിരംപാറ മഞ്ചാടിമൂട് പുതുവൽക്കാട് വീട്ടില്‍കിരൺ (28), കഠിനംകുളം പുതുക്കുറിച്ചി തൈവിളാകം വീട്ടില്‍ പ്രവീൺ ലോറൻസ് (25), കഠിനംകുളം ആര്യ ഭവനില്‍ കണ്ണൻ എന്ന് വിളിക്കുന്ന വിപിൻ (26)എന്നിവരെയാണ് സിറ്റി നാർകോട്ടിക് സെൽ ടീമിെൻറ സഹായത്തോടെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് വിൽപന സംഘങ്ങളെ പിടികൂടാൻ സിറ്റി പൊലീസ് നടത്തി വരുന്ന സ്പെഷൽ ഡ്രൈവിെൻറ ഭാഗമായുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് മയക്കുമരുന്നുകൾ വിൽപന നടത്തിവന്ന സംഘത്തെക്കുറിച്ച് നാർകോട്ടിക് സെൽ എ.സി.പി ഷീൻ തറയലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ദിവസങ്ങളായി സംഘം പൊലീസിെൻറ നിരീക്ഷണത്തിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.





Tags:    
News Summary - Four people arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.