പാലോട്: യുവാവിനെ വീടുകയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. മംഗലപുരം മുരുക്കുംപുഴ ഇടവിളാകം മേലേവിള ഭഗവതി വിലാസത്തിൽ സൂര്യകുമാർ (20), മംഗലപുരം മുരുക്കുംപുഴ ഇടവിളാകം ലക്ഷംവീട്ടിൽ ഷാനു (19) എന്നിവരെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 12ന് പുലർച്ച നന്ദിയോട് ഊളൻകുന്ന് സ്വദേശിയായ ഓട്ടോ ഡ്രൈവർ അജേഷിനെയാണ് ഇതേ നാട്ടുകാരനായ അഭിലാഷിെൻറ നേതൃത്വത്തിലുള്ള നാലംഗ സംഘം വീടുകയറി ആക്രമിച്ചത്.
അഭിലാഷും അജേഷും തമ്മിൽ ഒരുവർഷം മുമ്പ് വഴക്കിട്ടിരുന്നു.
ഇതിനുശേഷം അഭിലാഷ് മംഗലപുരത്താണ് താമസം. മുൻ വൈരാഗ്യത്തിെൻറ പേരിൽ മംഗലപുരം സ്വദേശികളായ മറ്റു പ്രതികളുമായെത്തിയാണ് അക്രമം നടത്തിയത്. തുടർന്ന്, ഒളിവിലായിരുന്ന പ്രതികളുടെ ഫോൺ വിളികൾ സൈബർ സെല്ലിെൻറ സഹായത്തോടെ പിന്തുടർന്ന് മംഗലപുരത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മുഖ്യപ്രതിയായ അഭിലാഷിനെയും മറ്റൊരാളെയും പിടികൂടാനുണ്ട്.
നെടുമങ്ങാട് ഡിവൈ.എസ്.പി ജെ. ഉമേഷിെൻറ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ്, ജി.എസ്.ഐമാരായ ഭുവനചന്ദ്രൻ നായർ, അൻസാരി, ഇർഷാദ്, എസ്.സി.പി.ഒ ബിജു, സി.പി.ഒമാരായ നിസാം, സുജു, ഷിബു, റിയാസ്, വിനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.