പത്മജ വേണുഗോപാലിനെ ബി.ജെ.പിയിലെത്തിച്ചത് താനാണെന്ന ആരോപണം നിഷേധിച്ച് ബെഹ്റ

കൊച്ചി: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേർന്നതിനു പിന്നാലെയുയർന്ന വിവാദത്തിൽ പ്രതികരിച്ച് മുൻ ഡി.ജി.പിയും കെ.എം.ആർ.എൽ എം.ഡിയുമായ ലോക്നാഥ് ബെഹ്റ. പത്മജയുടെ ബി.ജെ.പി പ്രവേശനത്തിന് ബെഹ്റയാണ് ഇടനിലക്കാരൻ എന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആരോപണം.

എന്നാൽ ആരോപണം അടിസ്ഥാന രഹിതവും വസ്തുതവിരുദ്ധവുമാണെന്ന് ബെഹ്റ പ്രതികരിച്ചു. ആരോപണം തെറ്റാണ്, അടിസ്ഥാനരഹിതമാണ്, വസ്തുതയ്ക്കു നിരക്കാത്തതാണ്. ഇതിൽ ഒരു സത്യവുമില്ല. ഇതൊരു രാഷ്ട്രീയ കാര്യമാണ്. അതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല.'-എന്നാണ് ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ ബെഹ്റ പറഞ്ഞത്. കൊച്ചിയിലെ പ്രമുഖ വസ്ത്ര വ്യാപാരിയെ ബി.ജെ.പി പരിപാടിക്ക് എത്തിച്ചത് താനാണെന്ന ആരോപണവും ബെഹ്റ തള്ളി.

ബെഹ്റക്കെതിരെ ആരോപണവുമായി ആദ്യം രംഗത്തുവന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. പിന്നാലെ പത്മജയുടെ സഹോദരൻ കൂടിയായ കെ. മുരളീധരനും എത്തി. അതിനു പിന്നാലെയാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ബെഹ്റക്കെതിരെ ആഞ്ഞടിച്ചത്.

Tags:    
News Summary - loknath behera denied the allegation that he brought Padmaja to BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.