കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി കേരള അമീറായി പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ എം.ഐ. അബ്ദുല്‍ അസീസ് വീണ്ടും നിയമിതനായി. നാലുവര്‍ഷമാണ് കാലാവധി. കേരളത്തിലെ അംഗങ്ങളുടെയും സംസ്ഥാന കൂടിയാലോചന സമിതിയുടെയും അഭിപ്രായമാരാഞ്ഞശേഷം അഖിലേന്ത്യ അമീര്‍ സയ്യിദ് സആദത്തുല്ല ഹുസൈനിയാണ് പുതിയ സംസ്ഥാന നേതൃത്വത്തെ പ്രഖ്യാപിച്ചത്.
കഴിഞ്ഞ പ്രവര്‍ത്തന കാലയളവിലും അമീറായിരുന്ന അബ്ദുല്‍ അസീസ് 22 വര്‍ഷമായി സംഘടനയുടെ കേന്ദ്ര പ്രതിനിധി സഭാംഗമാണ്. സംസ്ഥാന ഉപാധ്യക്ഷന്‍, മേഖല നാസിം, ജില്ല പ്രസിഡൻറ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ സംഘടന രംഗത്തേക്കുകടന്നുവന്ന അദ്ദേഹം എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ്, കേന്ദ്ര കൂടിയാലോചന സമിതി അംഗം എന്നീ പദവികളും വഹിച്ചു. എടക്കര ഗവ. ഹൈസ്കൂള്‍, തിരൂര്‍ക്കാട് ഇലാഹിയ കോളജ് എന്നിവിടങ്ങളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി. 58കാരനായ അബ്ദുല്‍ അസീസ് മലപ്പുറം ജില്ലയിലെ എടക്കര നാരോക്കാവ് സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.