MM Lawrence

എം.എം. ലോറൻസിന്‍റെ മൃതദേഹം വിട്ടുകിട്ടണമെന്ന പുനഃപരിശോധന ഹരജി മാറ്റി

കൊച്ചി: സി.പി.എം നേതാവ് എം.എം. ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുകൊടുത്തത് ശരിവെച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന പെൺമക്കളുടെ ഹരജി ഹൈകോടതി മാർച്ച് 18ലേക്ക് മാറ്റി.

താൻ മരിച്ചാൽ മ‌ൃതദേഹം അടക്കം ചെയ്യണമെന്ന് ലോറൻസ് പറയുന്ന വിഡിയോ വീണ്ടെടുത്ത സാഹചര്യത്തിൽ മക്കളായ ആശ ലോറൻസും സുജാത ബോബനും നൽകിയ ഹരജിയാണ് ജസ്റ്റിസ് വി.ജി. അരുൺ കുമാർ പരിഗണിച്ചത്. ഹരജിക്കാരുടെ അഭിഭാഷകന്‍റെ അസൗകര്യം ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ഹരജി മാറ്റിയത്.

2024 സെപ്റ്റംബർ 21നായിരുന്നു ലോറൻസിന്‍റെ മരണം. മൃതദേഹം വിട്ടുനൽകണമെന്ന ഹരജിക്കാരുടെ ആവശ്യം നേരത്തേ ഹൈകോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തള്ളിയിരുന്നു. 

Tags:    
News Summary - M.M. Lawrence's Dead Body Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.