മഹാരാജാസ്: മുഖ്യമന്ത്രി നിയമസഭയെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിച്ചു –ഉമ്മന്‍ ചാണ്ടി

കോഴിക്കോട്: മഹാരാജാസ് കോളജില്‍ ആയുധങ്ങൾ കണ്ടെത്തിയത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന നിയമസഭയെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അത് വസ്തുതാവിരുദ്ധമാണ്. കലാലയങ്ങളില്‍ നടക്കുന്ന അക്രമങ്ങളെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സംഭവത്തെ നിസ്സാരവത്കരിച്ചാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. കലാലയങ്ങളില്‍ ഇന്നു നടക്കുന്ന അക്രമസംഭവങ്ങള്‍  വേദനാജനകവും സമൂഹത്തില്‍ ഭയപ്പാടുണ്ടാക്കുന്നതുമാണ്. 

കെ.എം. മാണിയോടുള്ള കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമില്ല. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് രാജിവെക്കുന്നതിനുമുമ്പ് കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിച്ചതാണ്. എന്നാല്‍, പിന്നീട് ആരോടും ഒന്നും പറയാതെ സ്വീകരിച്ച നടപടി കടുത്ത അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസിനുളളിൽ തന്നെ ശക്തമായ എതിര്‍പ്പുണ്ടെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

Tags:    
News Summary - oommen chandy maharajas college kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.