കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പൊലീസ്  

കുഴൽമന്ദം: കഴിഞ്ഞദിവസം മാത്തൂർ പല്ലൻചാത്തനൂരിൽ മരിച്ചനിലയിൽ കണ്ടെത്തിയ രണ്ടു കുട്ടികളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുെവന്ന് പൊലീസ്. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ പ്രാഥമിക റിപ്പോർട്ടിെൻറ വെളിച്ചത്തിലാണ് കുട്ടികളുടെ മരണംസംബന്ധിച്ച് വ്യക്തത വന്നത്. നേരത്തെ കുട്ടികൾ വിഷം ഉള്ളിൽചെന്നാണ് മരിച്ചതെന്ന് സംശയമുണ്ടായിരുന്നു.

യുവതി കുട്ടികളെ കൊലപ്പെടുത്തി തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസിെൻറ നിഗമനം. മാത്തൂർ പല്ലൻചാത്തനൂർ തേനംകാട് മഹേഷിെൻറ ഭാര്യ കൃഷ്ണകുമാരി (24), മക്കൾ ആഗ്നേഷ് (അഞ്ച്), ആഗ്േനയ (അഞ്ചു മാസം) എന്നിവരെയാണ് ശനിയാഴ്ച പകൽ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആഗ്നേഷ് കട്ടിലിലും ആഗ്നേയ തൊട്ടിലിലുമാണ് കിടന്നിരുന്നത്. ഇതേമുറിയിൽ കഴുക്കോലിൽ സാരിയിലാണ് കൃഷ്ണകുമാരി തൂങ്ങിമരിച്ചത്.

മുറിയിൽ റൊട്ടി, ശീതളപാനീ‍യം, കുപ്പി എന്നിവ കണ്ടെത്തിയിരുന്നു. രണ്ടാമത്തെ  കുഞ്ഞി െൻറ പ്രസവത്തോടെ കൃഷ്ണകുമാരിക്ക് മനോരോഗം ഉള്ളതായി മഹേഷ് പറഞ്ഞു.  ഇതിന് മന്ത്രവാദം ഉൾപ്പെടയുള്ള ചികിത്സകൾ നടത്തിയിരുന്നതായി പറയുന്നു. പ്രസവത്തിനായി കൃഷ്ണകുമാരിയുടെ വീട്ടിലേക്കുപോയ ഇവർ രണ്ടു ദിവസം മുമ്പാണ്  ഭർതൃവീട്ടിലെത്തിയത്. ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിൽ പൊതുദർശനത്തിനുവെച്ച മൂന്നുപേരുടെയും മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ  നിരവധിയാളുകളാണ് എത്തിയത്.  ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു.

Tags:    
News Summary - palakkad family murder suicide kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.