പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ മാവോവാദി നേതാവ് ദീപക് പരിശീലനം നൽകുന ്ന ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവർക്ക് പരിശീലനം നൽകുന്ന ദൃശ്യങ്ങളാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞദിവസങ്ങളിൽ വെടിവെപ്പ് നടന്ന മഞ്ചിക്കണ്ടി വനമേഖലയിൽനിന്ന് കണ്ടെടുത്ത പെൻഡ്രൈവിൽനിന്നുള്ള ദൃശ്യങ്ങളാണിവയെന്നും പൊലീസ് അറിയിച്ചു. വിവിധ ഭൂപ്രകൃതികളിൽ സ്വീകരിക്കേണ്ട ആക്രമണമുറകൾ പ്രതിപാദിക്കുന്ന ഹിന്ദി കുറിപ്പും പുറത്തുവിട്ട രേഖകളിൽ ഉൾപ്പെടുന്നു.
ദീപക് എ.കെ 47 തോക്കുപയോഗിച്ച് വനത്തിൽ പരിശീലനം നൽകുന്ന ദൃശ്യങ്ങളാണുള്ളത്. ഇയാളുടെ കീഴിൽ, മഞ്ചിക്കണ്ടി വനമേഖലയിൽ കൊല്ലപ്പെട്ട നാല് മാവോവാദികൾ ഉൾെപ്പടെയുള്ളവർ പരിശീലനം നേടിയിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.
ഛത്തീസ്ഗഢ് സ്വദേശിയെന്ന് കരുതപ്പെടുന്ന ദീപക്, മാവോവാദികൾക്കിടയിലെ ആയുധ പരിശീലകരിൽ പ്രധാനിയാണ്. മഞ്ചിക്കണ്ടി വനമേഖലയിൽ നടന്ന എറ്റുമുട്ടലിൽ ഇയാളും പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഏറ്റുമുട്ടലിൽ ദീപക്കിന് പരിക്കേറ്റിട്ടുണ്ടെന്നും ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.