തിരുവനന്തപുരം: സോളാർ കേസിൽ തെൻറ സമരവും നിലപാടും ശരിയെന്ന് തെളിയിക്കാനുള്ള ബാധ്യത പിണറായി വിജയൻ പൂർണതയിൽ നിറവേറ്റി. ഇടതുപക്ഷം തോറ്റമ്പിയെന്ന് എതിരാളികൾ മുദ്രകുത്തിയ സമരം കാലാനുസൃതവും യുക്തിസഹവുമായിരുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലെ വിജയമാണ് ഇന്നലെ വാർത്തസമ്മേളനത്തിൽ വിജയൻ കാഴ്ചെവച്ചത്. രാഷ്ട്രീയമായിതന്നെ ഇതിലെ വിജയം ആഘോഷിക്കുമെന്ന് തോന്നുമാറ് വേങ്ങര ഉപതെരഞ്ഞെടുപ്പ് ദിനത്തിൽതന്നെയാണ് അന്വേഷണം പ്രഖ്യാപിച്ചതും.
ശിവരാജൻ കമീഷൻ എന്തൊക്കെയാണ് പറഞ്ഞിട്ടുള്ളതെന്നതിെൻറ വിശദാംശം ഇനിയും വ്യക്തമല്ല. എന്നാൽ, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒാഫിസ് അഴുക്കും അഴിമതിയും നിറഞ്ഞതായിരുന്നുവെന്ന് ആ റിപ്പോർട്ടിലുണ്ട്. അതുമതി, ഇൗ അന്വേഷണ പ്രഖ്യാപനത്തെ ന്യായീകരിക്കാൻ. ഉമ്മൻ ചാണ്ടി നിയോഗിച്ച കമീഷെൻറ റിപ്പോർട്ട് പ്രകാരമാണ് തീരുമാനമെന്നത് പ്രതിപക്ഷത്തിെൻറ പ്രതിരോധ സാധ്യതയെപ്പോലും പരീക്ഷിക്കുകയാണ്.
പ്രതിപക്ഷം ഒന്നടങ്കമല്ല, ഇവിടെ പ്രതിരോധത്തിലാകുന്നതെന്നതും ശ്രദ്ധേയമാണ്. കോൺഗ്രസിലെ തന്നെ ‘എ’ഗ്രൂപ്പിെൻറ മാത്രം ഗ്രഹണമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പാർട്ടിയിലെ ശുദ്ധീകരണ പ്രക്രിയക്ക് ശ്രമിച്ച സുധീരന് ചെവികൊടുക്കാതിരുന്നതിനു നൽകുന്ന വിലയായി ‘എ’ഗ്രൂപ്പിലെ ചിലെരങ്കിലും ഇതിപ്പോൾ വിലയിരുത്തുന്നുമുണ്ട്.
രാഷ്ട്രീയ േപ്രരിതമെന്നല്ല, രാഷ്ട്രീയ പ്രതികാരം എന്നാണ് കോൺഗ്രസ് നേതാക്കൾ തീരുമാനത്തെ വിശേഷിപ്പിച്ചത്. എന്താണ് പ്രതികാരമെന്നു ചോദിച്ചാൽ ലാവ്ലിൻ കേസ് വീണ്ടും പൊടിതട്ടിയെടുത്ത് ഉമ്മൻ ചാണ്ടി ഉപയോഗിച്ചതാണെന്നു ‘എ’പക്ഷക്കാർ പറയുന്നു. എന്നാൽ, സി.പി.എം സംസ്ഥാന സെക്രട്ടറിയായിരിക്കെ, സോളാർ കേസിൽ വിജയൻ എടുത്ത താൽപര്യത്തിനു കഴമ്പുണ്ടെന്നു തെളിയിക്കേണ്ട ബാധ്യത വിജയനുതന്നെയാണ് ഉണ്ടായിരുന്നത്. രാവും പകലും സെക്രേട്ടറിയറ്റ് വളഞ്ഞു നടത്തിയ സമരത്തിെൻറ ഒരുഘട്ടത്തിൽ പിന്മാറേണ്ടിവന്നു.
അന്ന് സ്വന്തം പാർട്ടിയും മുന്നണിയുമടക്കം നാലുഭാഗത്തു നിന്നും വിജയന് വിമർശനവും നേരിടേണ്ടിവന്നു. ആ വിമർശനങ്ങൾക്കു കഴമ്പില്ലെന്നും നിലപാട് പൂർണമായി ശരിയായിരുന്നുവെന്നും മുഖ്യമന്ത്രിയായ വിജയന് തെളിയിക്കേണ്ടതുണ്ടായിരുന്നു, രാഷ്ട്രീയമായും ധാർമികമായും. അതാണ് ഇന്നലെ നടന്നത്. കേരള ചരിത്രത്തിൽ ഇത്തരമൊരു സംഭവം ഇതാദ്യമാണ്. പി.ടി. ചാക്കോെക്കതിരെ ആരോപണമുണ്ടായിട്ടുണ്ട്. നീലലോഹിതദാസിനും പി.ജെ. ജോസഫിനും എതിരെ സ്ത്രീ പീഡനക്കേസും ഉണ്ടായിട്ടുണ്ട്. എന്നാൽ, ഒരു മുഖ്യമന്ത്രിക്കും സഹമന്ത്രിമാർക്കും എം.എൽ.എമാർക്കും എതിരെ ലൈംഗിക ആരോപണമടക്കമുള്ള അഴിമതിക്കേസുകൾ വരുന്ന അത്യപൂർവ സാഹചര്യം ആദ്യമാണ്. ഉമ്മൻ ചാണ്ടി താക്കോൽ സ്ഥാനങ്ങളിലൊന്നും ഇപ്പോഴില്ലെന്നത് പാർട്ടിയെ സംബന്ധിച്ചിടത്തോളം നല്ലകാര്യമാണ്. പാർട്ടിക്കുള്ള പ്രഹരം അത്രകണ്ട് കുറഞ്ഞിരിക്കും. എന്നാൽ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പാർട്ടിയിലെ നിർണായക വിഭാഗമായിരുന്ന ‘എ’ പക്ഷം തകരുകയാണ്. അതിലെ ഏറ്റവും പ്രമുഖരായ നേതാക്കളായ ആര്യാടൻ മുഹമ്മദ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, െബന്നി ബഹനാൻ, തമ്പാനൂർ രവി തുടങ്ങിയവർ നേരിട്ടു പ്രതികളാകുന്ന അവസ്ഥ ആ വിഭാഗത്തിെൻറ എല്ലാ മേൽക്കോയ്മയും ഇല്ലാതാക്കും.
വാസ്തവത്തിൽ സോളാർ കേസിെൻറ ആരംഭം മുതൽ കേന്ദ്രനേതൃത്വം ‘എ’പക്ഷത്തോട് അതൃപ്തി കാട്ടിയിരുന്നു എന്നത് പാർട്ടിക്കുള്ളിലെ പരസ്യമായ രഹസ്യമായിരുന്നു. വി.എം. സുധീരൻ കെ.പി.സി.സി പ്രസിഡൻറായതോടെ നേരിട്ടുള്ള വിമർശനവും ശുദ്ധീകരണ ശ്രമവും തുടങ്ങി. എന്നാൽ, സുധീരനെ ഒതുക്കുന്നതിലായിരുന്നു, നേതൃത്വത്തിെൻറ ശ്രദ്ധ. തെരഞ്ഞെടുപ്പിനു മുമ്പ് സുധീരനെ മാറ്റാൻ അവർ കഴിയുന്നത്ര ശ്രമിച്ചെങ്കിലും വിജയിക്കാതിരുന്നത്, മുഖ്യമന്ത്രിയുടെയും അനുചരവൃന്ദത്തിെൻറയും ചെയ്തികളെപ്പറ്റി കേന്ദ്ര നേതൃത്വത്തിന് വ്യക്തതയുണ്ടായിരുന്നതിനാലാണ്. ഉമ്മൻ ചാണ്ടിയുടെ മൂന്നു മന്ത്രിമാരടക്കം നാലുപേരെ സ്ഥാനാർഥിത്വത്തിൽ നിന്നൊഴിവാക്കണമെന്ന ശക്തമായ നിലപാടെടുക്കാൻ സുധീരനായതും അതിനാലാണ്.
മന്ത്രിമാരെ ഒഴിവാക്കിയാൽ അത് മുഖ്യമന്ത്രിെക്കതിരായ ആരോപണങ്ങൾക്ക് ശക്തി നൽകുമെന്നതിനാൽ െബന്നി ബഹനാനെ മാത്രം കേന്ദ്രനേതൃത്വം ഒഴിവാക്കി. തെരഞ്ഞെടുപ്പിലെ പരാജയകാരണം, സുധീരെൻറ ഇതുപോലുള്ള നിലപാടുകളാണെന്ന് ‘എ’പക്ഷം കേന്ദ്രത്തിൽ പരാതിപ്പെട്ടിട്ടും അവർ വകെവക്കാതിരുന്നതും സുധീരനെ വിമർശിക്കാതിരുന്നതും ഇവിടെ പ്രസക്തമാണ്. നന്നാകില്ലെന്നായപ്പോൾ സുധീരൻ സ്വയം മാറുകയായിരുന്നു. പാർട്ടിയിൽ ‘എ’ വിഭാഗത്തിെൻറ അവസ്ഥ അന്നേ പരുങ്ങലിലാകാൻ തുടങ്ങിയിരുന്നു. ഇനിയത് കൂടുതൽ ശക്തമാകുന്നു. ഇത് പുതു നേതൃനിരക്ക് രംഗപ്രവേശത്തിനുള്ള ഒരു അവസരമെന്നു കരുതുന്നവരും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.