ലക്കിടി (വയനാട്): എവിടേക്കാണ് ഈ ഭീമൻ ടോറസുകളും ടിപ്പറുകളുമൊക്കെ ഇത്രയധികം കല്ലും മണലുമൊക്കെ കൊണ്ടുപോവുന്നത്? വയനാട് താമരശ്ശേരി ചുരത്തിൽ പത്തുമിനിറ്റ് സമയം ചെലവഴിച്ചാൽ നിങ്ങളുടെ മനസ്സിലെത്തുന്ന പ്രധാന സംശയം ഇതായിരിക്കും. ദിവസേന നൂറുകണക്കിന് ടോറസുകളും ടിപ്പറുകളുമാണ് ഒരു നിയന്ത്രണവുമില്ലാതെ ഈ ചുരം കയറിയിറങ്ങുന്നത്. മറ്റു വാഹനങ്ങൾക്ക് കടന്നുപേകാൻ കഴിയാത്ത തരത്തിൽ ഗതാഗതം തടസ്സപ്പെടുത്തിയും ട്രാഫിക് നിയമങ്ങൾ കാറ്റിൽപറത്തിയും റോഡിന്‍റെ അപകട ഭീഷണി അവഗണിച്ചും ഇവ സ്വൈര വിഹാരം നടത്തുേമ്പാൾ ജീവൻ ഉള്ളിൽപിടിച്ച് കുന്നിറങ്ങുന്ന ആംബുലൻസുകൾക്കുപോലും വയനാട് ചുരത്തിൽ ഈ ഭീമൻ ലോറികൾ കഴിഞ്ഞേ പ്രാധാന്യമുള്ളൂ. അതിനുമാത്രം വാത്സല്യമാണ് ജില്ല ഭരണകൂടങ്ങളടക്കമുള്ള അധികൃതർ ഇവക്കുമേൽ ചൊരിയുന്നത്.
ഇതിനുമാത്രം നിർമാണ പ്രവർത്തനങ്ങൾ എന്താണ് വയനാട്ടിൽ നടക്കുന്നതെന്ന് അതിശയം കൂറുന്നത് ഇന്നാട്ടുകാർ തന്നെയാണ്. കൂടുതൽ ചികഞ്ഞന്വേഷിക്കുേമ്പാൾ കുന്നും മലയുമിടിച്ചും കാടു വെളുപ്പിച്ചും പരിസ്ഥിയെ നശിപ്പിച്ച് നിർബാധം നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കായാണ് ഈ അസംസ്കൃത വസ്തുക്കളേറെയും കൂറ്റൻ ലോറികളിൽ മല കയറിയെത്തുന്നതെന്ന് ബോധ്യമാവും. ഈ നിർമാണങ്ങൾക്കൊന്നും അധികൃതരുടെ കൂച്ചുവിലങ്ങില്ലാത്തതിനാൽ ക്വാറി മാഫിയ ഈ റോഡിനപ്പുറമുള്ള നാട്ടിലും അധികാരത്തിന്‍റെ തണലും പണക്കൊഴുപ്പിന്‍റെ ബലവും കരുത്താക്കി വിഹരിക്കുന്നു.
മഹാമാരി വന്നാലും റോഡ് പൊളിഞ്ഞാലും ടിപ്പറുകൾക്ക് സഞ്ചരിക്കണം..
എന്തു മഹാമാരി വന്നാലും വയനാട് ചുരം റോഡിൽ അവർക്കാണ് ആദ്യപരിഗണന. റോഡിന്‍റെ അപായ സൂചനകളും അപകട ഭീതിയുമൊന്നും അതിനൊരു തടസ്സമേയല്ല. മുക്കം ഭാഗത്തുനിന്ന് മണലും മെറ്റലും കല്ലുമൊക്കെ കയറ്റിവരുന്ന പടുകൂറ്റൻ ടിപ്പർ ലോറികൾ അത്രയേറെ അധികാരബോധത്തോടെയാണ് ഈ ചുരം ഭരിക്കുന്നത്. മറ്റുള്ളവരെ കർശന പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കുമൊക്കെ വിധേയമാക്കുേമ്പാഴും വമ്പൻ ക്രഷറുകളും ക്വാറികളുമൊക്കെ പറഞ്ഞുവിടുന്ന ടിപ്പറുകൾക്കും ടോറസുകൾക്കും ബുദ്ധിമുട്ടില്ലാതെ വഴിയൊരുക്കിയാലേ അധികൃതർക്ക് തൃപ്തിയാവൂ. അമിത ഭാരം കയറ്റിയെത്തുന്ന ഇത്തരം വാഹനങ്ങൾക്ക് മൂക്കുകയറിടണമെന്നും ചുരത്തിൽ ഇവയുടെ സ്വൈരവിഹാരത്തിന് നിയന്ത്രണമേർപ്പെടുത്തണമെന്നും പല കോണുകളിൽനിന്നും വർഷങ്ങളായി ആവശ്യമുയരുന്നുണ്ടെങ്കിലും റോഡ് പൊളിഞ്ഞുകിടക്കുന്ന അവസ്ഥയിൽപോലും അധികൃതർ അതൊന്നും ഗൗനിക്കാറേയില്ല.
അത്യാവശ്യത്തിനായി ചുരം കയറിയിറങ്ങുന്ന വയനാട്ടുകാരനാണെങ്കിലും അയൽജില്ലകളിൽനിന്നു വരുന്ന ടിപ്പറുകൾ കഴിഞ്ഞേയുള്ളൂ നിങ്ങളോടുള്ള കരുതലൊക്കെ. 2018ലെ പ്രളയകാലത്തും കഴിഞ്ഞ വർഷം അതികർശന നിയന്ത്രണങ്ങളോടെയെത്തിയ ലോക്ഡൗൺ സമയത്തും ഇഴപിരിക്കാനാവാത്ത സൗഹൃദം പുലർത്തിയ ആ കൂട്ടുകെട്ട്, ഒടുവിൽ കഴിഞ്ഞമാസം ചുരംറോഡിൽ പണി നടക്കുന്ന സമയത്തടക്കം ഗാഢമായിരുന്നു. ചുരത്തിൽ മണ്ണിടിച്ചിലുണ്ടാകുന്ന വേളയിൽപോലും, ബസുകൾ കടത്തിവിട്ടില്ലെങ്കിലും ടിപ്പറുകൾക്ക് തടസ്സമുണ്ടാകരുതെന്ന കാര്യത്തിൽ ഇരുജില്ലകളിലെയും അധികൃതർക്ക് അത്രയേറെ ശ്രദ്ധയാണ്.
അമിത ഭാരം കയറ്റി ഒന്നിനുപിറകെ ഒന്നായി ടിപ്പറുകൾ ചുരം കയറുകയും ഇറങ്ങുകയും ചെയ്യുന്നത് ചുരം റോഡിന് ഭീഷണിയായിട്ടും റവന്യൂ, പൊലീസ്, പൊതുമരാമത്ത് അധികൃതരൊക്കെ എക്കാലവും മൗനത്തിലമരുന്നത് അതിശയിപ്പിക്കുന്നതാണ്. കഴിഞ്ഞ പ്രളയകാലങ്ങളിൽ ചുരം റോഡ് ഏറെ അപകടാവസ്ഥയിലായ സമയത്തുപോലും അമിത ഭാരത്തിന്‍റെ പേരിൽ കണ്ടെയ്നറുകളെയും വമ്പൻ ലോറികളെയും നിരോധിച്ച കോഴിക്കോട് ജില്ല ഭരണകൂടം ടൺകണക്കിന് ഭാരംകയറ്റിയ ടോറസുകളെയും ടിപ്പറുകളെയും അതിൽനിന്നൊഴിവാക്കിയത് വിവാദമായിരുന്നു.
വാഹനങ്ങൾക്ക് ടയറുകളുടെ എണ്ണത്തിെൻറ അടിസ്ഥാനത്തിൽ നിരോധനമേർപ്പെടുത്തിയായിരുന്നു ആ കള്ളക്കളി. ചുരം റോഡ് വയനാട്ടുകാർക്കാണ് ഏറെ ആവശ്യമെങ്കിലും അതിന്‍റെ നിയന്ത്രണം കോഴിക്കോട് ജില്ല ഭരണകൂടത്തിനാകുേമ്പാൾ ക്വാറി മാഫിയക്ക് കാര്യങ്ങൾ എളുപ്പമാകാറാണ് പതിവ്.
അമിത വില വാങ്ങി വയനാട്ടിൽ മണലും മെറ്റലും മറ്റും വിൽക്കാൻ ഇതര ജില്ലകളിലെ ക്വാറിമാഫിയയെ സഹായിക്കുന്ന അധികൃതരുടെ നിലപാട് വർഷങ്ങളായി കണ്ടുവരുന്നതാണ്. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് അത്യാവശ്യ വാഹനങ്ങൾക്ക് ചുരം കയറാമെന്ന വിശദീകരണമെത്തിയതിനു പിന്നാലെ ബസുകൾക്ക് അനുമതി കിട്ടുംമുേമ്പ ടോറസുകൾ മലകയറി. ഒന്നിനുപിന്നാലെ ഒന്നായി ഇവ ചുരം കയറാൻ തുടങ്ങിയതോടെ, അത്യാവശ്യ വാഹനങ്ങൾ പോലും ഗതാഗതക്കുരുക്കിൽ കുടുങ്ങി കുട്ടികളും മുതർന്നവരുമടക്കം മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലമർന്നു.
തുടർന്ന് ടോറസുകൾക്കും ടിപ്പറുകൾക്കും വയനാട് ജില്ല കലക്ടർ നിയന്ത്രണം ഏർപെടുത്തി. എന്നാൽ, അതിന് അൽപായുസ്സ് മാത്രം. മുകളിൽനിന്ന് ശക്തമായ ഇടപെടൽ ഉണ്ടായതോടെ രണ്ടു ദിവസം കഴിയുേമ്പാഴേക്ക് എല്ലാ വിലക്കുകളും നീക്കിക്കൊടുക്കേണ്ടിവന്നു.
ഈ ടിപ്പറുകളുടെ നിർബാധ സഞ്ചാരത്തിനായുള്ള ന്യായങ്ങൾ എക്കാലവും അധികൃതർ നിരത്തും. മഴക്കുമുന്നോടിയായി നടക്കുന്ന റോഡുപണികൾക്കു വേണ്ടിയാണ് ക്വാറി ഉൽപന്നങ്ങളുമായി ടിപ്പറുകൾ ചുരം കയറുന്നതെന്നാണ് ഉദ്യോഗസ്ഥർ അന്ന് പറഞ്ഞിരുന്നത്. ചുരുക്കം ടിപ്പറുകൾക്കുള്ള പാസിന്‍റെ ബലത്തിൽ എണ്ണമറ്റ വാഹനങ്ങൾ വയനാട്ടിലെത്തുന്നുവെന്ന ആരോപണവും എല്ലായ്പോഴും ഉയരുന്നതാണ്.
കഴിഞ്ഞ മാസം ബസുകൾക്കടക്കം കടുത്ത നിയന്ത്രണം ഏർപെടുത്തി റോഡ് പണി നടന്നപ്പോഴും ടിപ്പറുകൾക്ക് വൈകാതെ സഞ്ചരിക്കാമെന്നായി. സർക്കാറിന്‍റെ നിർമാണപ്രവർത്തനങ്ങൾക്കുള്ള സാമഗ്രികളുമായെന്ന പേരിലാണ് ടിപ്പറുകൾ ഒരു നിയന്ത്രണവുമില്ലാതെ ചുരം കയറിയത്. കെ.എസ്.ആർ.ടി.സിയുടെ മിനി ബസുകൾക്ക് മാത്രം അനുമതി നൽകിയതിനാൽ യാത്രക്കാർ ലക്കിടിയിലും അടിവാരത്തുമൊക്കെ ബസ് മാറിക്കയറി ബുദ്ധിമുട്ട് അനുഭവിക്കുേമ്പാഴാണ് അവരുടെ കൺമുന്നിലൂടെ ഭീമൻ ടോറസുകൾ അമിതഭാരവുമായി ഇഴഞ്ഞുനീങ്ങിയത്.
ഒരു നിയന്ത്രണവുമില്ലാതെയാണ് ടിപ്പറുകളുടെ സഞ്ചാരം. ഭാരം ഇറക്കി തിരിച്ച് ചുരം ഇറങ്ങുന്നവ സൃഷ്ടിക്കുന്ന അപകട ഭീഷണി ഏറെയാണ്. ചുരത്തിലടക്കം ഇവയുടെ അമിതവേഗം നിയന്ത്രിക്കാൻ നടപടിയൊന്നും ഉണ്ടാകാറില്ല. ടിപ്പറുകളിൽ കൂടുതലും സ്വകാര്യറിസോർട്ടുകളിലേക്കും യാഡുകളിലേക്കുമാണ് ട്രിപ്പടിക്കുന്നത്. തങ്ങളെ എവിടെയും പരിശോധിക്കുന്നില്ല എന്നത് ഇവർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നു. മോട്ടോർവാഹന വകുപ്പാണ് ഇവരുടെ അനുമതിയും ലോഡിെൻറ അളവും മറ്റും പരിശോധിക്കുന്നത്. മറ്റുള്ള വാഹനങ്ങളെ തൊടുന്യായങ്ങൾ പറഞ്ഞ് പിഴയിടീക്കുന്ന അവർ, ടിപ്പറുകളെ കാര്യമായി പരിശോധിക്കാൻ മെനക്കെടാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.