രാഹുൽ പ്രതിപക്ഷ െഎക്യം തകർത്തു – കാനം രാജേന്ദ്രന്‍

ആലപ്പുഴ: ദേശീയതലത്തിൽ നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും എതിരായി ഉയർന്നുവന്ന പ്രത ിപക്ഷ ഐക്യത്തെ വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം തകർത്തതായി സി.പി.ഐ സംസ ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വിളിച്ച് ചേർത്ത യോഗത്തിൽ 23 പ്രതിപക്ഷ പാർട്ടികളാണ് പങ്കെടുത്തത്. നേരത്തേ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 17 പാർട്ടികളാണ് ഒത്തുചേർന്നത്. മോദിയെ ഭരണത്തില്‍നിന്ന് പുറത്താക്കുന്നതിനെ ദുര്‍ബലപ്പെടുത്തുന്ന ഒരു നിലപാടും ഇടതുപക്ഷം സ്വീകരിക്കില്ല. രാജ്യത്തെ പ്രതിപക്ഷ ഐക്യം തകര്‍ക്കുന്ന സമീപനമാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും സ്വീകരിക്കുന്നത്. ആലപ്പുഴ പ്രസ് ക്ലബിെൻറ ‘ജനസമക്ഷം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട്ടിലെ സ്ഥാനാർഥിത്വം വഴി രാഹുല്‍ ഗാന്ധി കേരളത്തില്‍ തരംഗമാകുമോയെന്ന ചോദ്യത്തിന് തരംഗമോ തുരങ്കമോ എന്ന കാര്യം കണ്ടറിയണമെന്നായിരുന്നു കാനത്തിെൻറ മറുപടി. മോദിയെ പുറത്താക്കുക എന്ന ലക്ഷ്യത്തിന് പാര്‍ലമെൻറില്‍ ഇടത് സാന്നിധ്യം വര്‍ധിക്കണം. സംസ്ഥാന സര്‍ക്കാറിെൻറ നേട്ടങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നുണ്ട്. ശബരിമല വിഷയം ഉന്നയിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ബി.ജെ.പിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - rahul destroys opposition unity Alleges Kanam rajendran -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.