സ്കൂളിൽ വർഗീയത നിറഞ്ഞ പുസ്തകം വിതരണം ചെയ്തത് വിവാദമായി

കൊയിലാണ്ടി: സ്കോളർഷിപ് പരീക്ഷയുടെ മറവിൽ സ്കൂളിലെ കുട്ടികൾക്ക് ഹൈന്ദവ വർഗീയ പരാമർശങ്ങൾ നിറഞ്ഞ പുസ്തകം നൽകിയത് വിവാദമായി. ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലാണ്  വിദ്യാനികേതൻ സംസ്കൃതിജ്ഞാനം പരീക്ഷക്ക് റഫറൻസിനായി സംഘ്പരിവാർ ആശയങ്ങൾ നിറഞ്ഞ പുസ്തകങ്ങൾ നൽകിയത്. 

സ്കൂളിലെ ചില അധ്യാപകരാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. അഞ്ചു മുതൽ എട്ടു വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് സ്കോളർഷിപ്  പരീക്ഷ നടക്കുന്നത്. ‘ഔറംഗസേബ് ശ്രീകൃഷ്ണെൻറ ജന്മസ്ഥലത്ത് ക്ഷേത്രം പൊളിച്ച് മസ്ജിദ് പണിതു’  തുടങ്ങിയ പ്രകോപനപരമായ പ്രയോഗങ്ങളാണ് പുസ്തകത്തിലുള്ളത്.  കുട്ടികളിൽ മതവിദ്വേഷം കുത്തിവെക്കുംവിധമാണ് പുസ്തകങ്ങൾ  തയാറാക്കിയിട്ടുള്ളത്. ഇതിനു പുറമെ പുസ്തകത്തിലുടനീളം ചരിത്രത്തെ  വളച്ചൊടിക്കാനും ശ്രമമുണ്ട്. 

ആർ.എസ്.എസ് നേതാവ് ദീൻ ദയാൽ ഉപാധ്യായയുടെ  മുഖചിത്രമുള്ള പുസ്തകമാണ് വിതരണം ചെയ്തത്. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രിയുടെ  നിർദേശ പ്രകാരം ഡി.ഇ.ഒ സദാനന്ദൻ മണിയോത്ത് സ്കൂളിലെത്തി തെളിവെടുത്തു. സ്കൂളിലേക്ക് കെ.എസ്.യു, എസ്.എഫ്.ഐ, എം.എസ്.എഫ് സംഘടനകൾ മാർച്ച് നടത്തി.  

Tags:    
News Summary - rss book koyilandi-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.