ആരോഗ്യമന്ത്രി വീണാ ജോർജ് അട്ടപ്പാടി അഗളി ബോഡിചാള ഊര് സന്ദർശിക്കുന്നു

അട്ടപ്പാടിയിൽ അരിവാൾ രോഗത്തിനുള്ള സ്ക്രീനിങ് ക്യാമ്പ് മുടങ്ങിയിട്ട് എട്ടുവർഷം

പാലക്കാട്: അട്ടപ്പാടിയിലെ ഉൗരുകളിൽ എട്ട് വർഷമായി അരിവാൾ രോഗത്തിനുള്ള (സിക്കിൾസെൽ അനീമിയ) ടെസ്റ്റ് നടത്താതെ ആരോഗ്യവകുപ്പ്. ഇത്രയേറെ രോഗികൾ ഉണ്ടായിട്ടും തുടർ പരിശോധനയിൽ ആരോഗ്യവകുപ്പ് വരുത്തിയ അലംഭാവത്തിനെതിരെ പരക്കേ വിമർശനമുയർന്നു. 2013ലാണ് ഒടുവിൽ ഇൗ രോഗത്തിനുള്ള പരിശോധന ഉൗരുകളിൽ നടന്നത്.

സ്ക്രീനിങ് ക്യാമ്പുകൾ മുടങ്ങികിടക്കുന്നത് ഗുരുതര വീഴ്ചയായി പാലക്കാട് ജില്ല കലക്ടർ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഫണ്ടിെൻറ അപര്യാപ്തതയും ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതുമാണ് പരിേശാധന മുടങ്ങാൻ കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.

കോട്ടത്തറ ആശുപത്രിയിൽ എത്തുന്ന ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും മാത്രമാണ് നിലവിൽ ടെസ്റ്റ് നടത്തുന്നത്. ആരോഗ്യവകുപ്പ് റിപ്പോർട്ട് പ്രകാരം 200 അരിവാള്‍ രോഗികളാണ് അട്ടപ്പാടിയിലുള്ളത്. ഇവരിൽ എട്ടു പേര്‍ ഗര്‍ഭിണികളാണ്. ആറു മാസം പ്രായമുള്ള ഒരു കുട്ടി ഉൾപ്പെടെ 40 കുട്ടികൾക്ക് രോഗമുണ്ട്. രോഗം അടുത്ത തലമുറയിലേക്ക് വ്യാപിക്കാൻ സാധ്യത ഉണ്ടെന്നാണ് ആരോഗ്യവകുപ്പിെൻറ നിഗമനം.

ഏഴു മാസം ഗര്‍ഭിണിയായിരുന്ന അഗളി കൊറവങ്കണ്ടി ഊരിലെ 23കാരി തുളസി കഴിഞ്ഞ മാസം മരിച്ചത് സിക്കിള്‍സെല്‍ അനീമിയ ബാധിച്ചായിരുന്നു. സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല.

ജനിതക കാരണങ്ങളാൽ ചുവന്ന രക്ത കോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം അഥവാ സിക്കിൾസെൽ അനീമിയ. രോഗം പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധ്യമല്ല. ജീനിലൂടെ അടുത്ത തലമുറയിലേക്കും രോഗം പടരാനുള്ള സാധ്യതയേറെയാണ്. രോഗമുള്ള മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് രോഗം വരാനുള്ള സാധ്യത 25 ശതമാനമുണ്ട്. അതിനാൽ, അരിവാള്‍ രോഗമുള്ള വ്യക്തികള്‍ തമ്മില്‍ വിവാഹം കഴിക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

എന്താണ് അരിവാൾ രോഗം?

ചുവന്ന രക്താണുക്കളെ ബാധിക്കുന്ന ഗുരുതരമായ ഈ രോഗാവസ്ഥ നാല് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരില്‍ വരാം. രക്താണുക്കള്‍ സാധാരണക്കാരില്‍ 120 ദിവസം ജീവിക്കുമ്പോള്‍ ഇവരില്‍ 30 മുതല്‍ 60 ദിവസങ്ങള്‍ മാത്രമായിരിക്കും ജീവിക്കുക. ഈ പ്രശ്‌നം ഇവരെ വിളര്‍ച്ചയിലേക്ക് നയിക്കും. ശ്വാസം മുട്ടല്‍, കൈകാലുകളില്‍ വേദന, പനി, വയറുവേദന എന്നിവ ഈ രോഗികളില്‍ അനുഭവപ്പെടും. രോഗം ചികിത്സിച്ച് ഭേദമാക്കാൻ പറ്റില്ലെങ്കിലും മരുന്നിലൂടെ രോഗത്തിെൻറ തീവ്രത ഒരു പരിധിവരെ കുറക്കാൻ സാധിക്കും.

Tags:    
News Summary - Screening camp for sickle cell disease in Attappadi stopped for eight years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.