പോക്സോ കേസിൽ മൊഴി വായിച്ച് കേൾപ്പിക്കാതെ ഒപ്പിട്ടു വാങ്ങിയെന്ന്; ഹൈകോടതി റിപ്പോർട്ട് തേടി

കൊച്ചി: പോക്സോ കേസിൽ മൊഴി വായിച്ച് കേൾപ്പിക്കാതെ ഒപ്പിട്ടു വാങ്ങിയെന്നാരോപിക്കുന്ന ഹരജിയിൽ ഹൈകോടതി റിപ്പോർട്ട് തേടി. കേസിലെ സാക്ഷിയായ നെയ്യാറ്റിൻകര കുളത്തൂർ സ്വദേശി അനു. എസ്. ജെറാൾഡ് നൽകിയ ഹരജിയിലാണ് നെയ്യാറ്റിൻകര പോക്സോ കോടതി ജഡ്‌ജിയിൽനിന്ന് ജസ്റ്റിസ് കെ. ബാബു റിപ്പോർട്ട് തേടിയത്. ഹരജി മാർച്ച് 31ന് വീണ്ടും പരിഗണിക്കും.

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് ബന്ധുവിനെതിരെ തിരുവനന്തപുരം പൊഴിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ സാക്ഷിയാണ് ഹരജിക്കാരൻ.

പൊലീസ് കുറ്റപത്രം നൽകിയതിനെ തുടർന്ന് നെയ്യാറ്റിൻകര കോടതിയിൽ വിചാരണയും തുടങ്ങി. ഇതിന്‍റെ ഭാഗമായി സാക്ഷിയെ മൊഴി വായിച്ചു കേൾപ്പിച്ച് ഒട്ടിപ്പു വാങ്ങണമെന്നാണ് ചട്ടം. 

Tags:    
News Summary - that he signed and bought the statement without reading it; The High Court sought the report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.