യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായവർ

യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ക്ഷേത്ര പൂജാരിയും സുഹൃത്തും അറസ്റ്റിൽ

അഞ്ചൽ: യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ ക്ഷേത്ര പൂജാരി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ.  വടമൺ ക്ഷേത്രത്തിലെ മുൻ പൂജാരി ആലപ്പുഴ നൂറനാട് പടനിലം സ്വദേശി അമ്പിളി രാജേഷ് (കണ്ണൻ -35),  പത്തനംതിട്ട പള്ളിക്കൽ മുറി സ്വദേശി സുമേഷ് (31) എന്നിവരെയാണ് അഞ്ചൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ ഉപയോഗിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. പിടിയിലായ സുമേഷ്  കാപ്പ കേസ് പ്രതി കൂടിയാണ്. കേസിൽ രണ്ടു പേരെ കൂടി കണ്ടെത്താനുണ്ട്. 

പ്രതികളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ മനസ്സിലാക്കി നടത്തിയ അന്വേഷണത്തിൽ ആലപ്പുഴയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. വടമൺ വഞ്ചിമുക്കിൽ നിന്ന വടമൺ സ്വദേശി സുജീഷിനെ (31) നാൽവർ സംഘം വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു.

അമ്പിളി രാജേഷിനെ ശാന്തി ജോലിയിൽ നിന്ന് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ സുജീഷുമായി ഉണ്ടായിരുന്നു. ഇതിൻ്റെ പേരിലുള്ള വൈരാഗ്യമാണ് ആക്രമണകാരണമെന്ന് നിഗമനം.  പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തതായും മറ്റു പ്രതികൾക്കായുളള അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു. 


Tags:    
News Summary - The temple priest and his friend were arrested in the case of stabbing and injuring the youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.