മലമാനിനെ വേട്ടയാടിയ പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയപ്പോൾ

മലമാനിനെ വേട്ടയാടിയ രണ്ട് പേർ അറസ്റ്റിൽ

മാനന്തവാടി: അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കൊണ്ടിമൂല വനത്തിൽ നിന്നും മലമാനിനെ വേട്ടയാടിയ രണ്ട് പേരെ വനം വകുപ്പ് പിടികൂടി. ബേഗൂർ റെയിഞ്ച് ഓഫീസർ കെ. രാകേഷിന് നാട്ടുകാർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ  തിരുനെല്ലി ഡെപ്യൂട്ടി റെയിഞ്ച് ഓഫിസർ എം.വി. ജയപ്രസാദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ദ്വാരക എ.കെ ഹൗസ് മുസ്തഫ (45), ബത്തേരി അമ്പലവയൽ പടിക്കതൊടി പി.എം.  ഷഫീർ (30) എന്നിവരാണ് അറസ്റ്റിലായത്.

കൂട്ടുപ്രതികളിലൊരാളായ തരുവണ പുലിക്കാട് സ്വദേശി സാലിം ഓടി രക്ഷപ്പെട്ടു. ഇവരിൽ നിന്നും ആധുനിക സംവിധാനമുള്ള പിസ്റ്റൾ, തിരകൾ, ടോർച്ച്, കത്തി ചാക്കുകൾ, കയർ എന്നിവയും ഏകദേശം 80  കിലോ മലമാൻ ഇറച്ചിയും അവശിഷ്ടങ്ങളും പിടികൂടി. ചൊവ്വാഴ്ച രാത്രിയോടെ ഇരു വാഹനങ്ങളിലായി സ്ഥലത്തെത്തിയ ഇവരെ നാട്ടുകാർ നിരീക്ഷിക്കുകയായിരുന്നു. തുടർന്ന് ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെ വനപാലകരും നാട്ടുകാരും ചേർന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

ഇവർ സ്ഥിരം വേട്ട നടത്തുന്നവരാണെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു. തരുവണയിലും പരിസര പ്രദേശങ്ങളിലും ഈ സംഘം മാനിറച്ചി വിൽപന നടത്തിവന്നിരുന്നതായി വനംവകുപ്പിന് വിവരം ലഭിച്ചതായി സൂചനയുണ്ട്. ഫോറസ്റ്റർമാരായ വി.കെ. ദാമോദരൻ, കെ.കെ. സുരേന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരയ എം. മാധവൻ, ജിനു ജയിംസ്, ടി.ജെ. അഭിജിത്ത്, കെ.പി. കൃഷ്ണപ്രകാശ് എന്നിവരും പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - Two Arrested Wild Deer hunt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.